മുംബൈ: ബാങ്ക് വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു കേസുകൂടി പുറത്ത്. ആക്സിസ് ബാങ്കിന്റെ പരാതിയില്‍ പരേഖ് അലുമിനക്സ് ലിമിറ്റഡ് (പിഎഎല്‍) കമ്പനിയുടെ മൂന്ന് ഡയറക്ടര്‍മാരെ മുംബൈ പോലീസിന്റെ സാമ്പത്തിക നിയമലംഘന കുറ്റാന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 4000 കോടിയുടെ തട്ടിപ്പ് കേസാണ് കമ്പനിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. കമ്പനിയുടെ വായ്പത്തട്ടിപ്പിന് മറ്റ് 20 ബാങ്കുകളും ഇരയായിട്ടുണ്ട്.
കമ്പനി ഡയറക്ടര്‍മാരായ ഭവര്‍ലാല്‍ ഭണ്ഡാരി, പ്രേമല് ഗോരാഗാന്ധി, കമലേഷ് കനുങ്കോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വഞ്ചന, കള്ളയൊപ്പിടല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വ്യാജ ഇന്‍വോയ്സുകളും കൃത്രിമ ബില്ലുകളും ഹാജരാക്കിയാണ് ബാങ്കിന്റെ പ്രധാന ബ്രാഞ്ചില്‍ നിന്നും 125 കോടി വീതം മൂന്ന് തവണകളായി തട്ടിയത്.
ആക്സിസ് ബാങ്ക് ഇവര്‍ക്കെതിരെ 250 കോടിയിലേറെ രൂപയുടെ തട്ടിപ്പിനാണ് കേസ് കൊടുത്തിരിക്കുന്നത്. വ്യാജകമ്പനികളുടെ പേരിലാണ് ബാങ്കില്‍ നിന്നും പിഎഎല്‍ പണം തട്ടിയിരിക്കുന്നത്. എസ്ബിഐ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നുള്ള പരാതികളില്‍ അന്വേഷണം നേരിടുന്ന കമ്പനിയാണ് പരേഖ് അലുമിനക്സ് ലിമിറ്റഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: