ന്യൂദല്‍ഹി: സാമ്പത്തിക രംഗത്ത് ഇന്ത്യ അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കൻ ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ പോള്‍ ക്രുഗ്മാന്. കഴിഞ്ഞ 150 വര്‍ഷം കൊണ്ട് ബ്രിട്ടന് നേടിയതിനു സമാനമായ സാമ്പത്തിക വളര്‍ച്ച 30 വര്‍ഷം കൊണ്ട് ഇന്ത്യക്ക് നേടാനായിയെന്ന് അദ്ദേഹം പറഞ്ഞു.
ഈ മുന്നേറ്റം അതിവേഗത്തിലുള്ള മാറ്റമാണ്. എന്നിട്ടും സാമ്പത്തിക അസമത്വം മൂലം ഇന്ത്യയില്‍ ദാരിദ്ര്യം നിലനില്ക്കുന്നു. രാജ്യത്ത് സാമ്പത്തിക അസമത്വം ഗുരുതര പ്രശ്നമായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് നടത്താന്‍ നല്ല സ്ഥലമാണ് ഇന്ത്യയെന്നും പക്ഷേ ഉദ്യോഗസ്ഥ തലത്തിലുള്ള തടസ്സം ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏഷ്യയിൽ ജപ്പാന് ഇനിയും കൂടുതല്‍ കാലം പ്രധാന ശക്തിയായി തുടരാൻ സാധ്യമല്ല. കാരണം ജപ്പാനില്‍ തൊഴിലെടുക്കുന്ന പ്രായക്കാര്‍ കുറഞ്ഞു വരുന്നു. ചൈനയും അതേ അവസ്ഥയാണ് നേരിടുന്നത്. ഇനി ഏഷ്യയെ ഇന്ത്യക്കാണ് നയിക്കാന്‍ സാധിക്കുക. എന്നാല്‍ രാജ്യത്തെ സേവനമേഖലമാത്രം വളര്‍ന്നാല്‍ പോരെന്നും നിര്‍മാണ മേഖല കൂടി വികസിച്ചാല്‍ മാത്രമേ അത് സാധ്യമാകെവെന്നും ക്രൂഗ്മാന്‍ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: