തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചിയിക്കുന്നതു സംബന്ധിച്ച് തൊഴിലാളി സംഘടനകളും ആശുപത്രി മാനേജുമെന്റുകളും സമര്‍പ്പിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് ശരിയായ തീരുമാനം കൈക്കൊള്ളുമെന്ന് മിനിമം വേതന ഉപദേശക സമിതി ചെയര്മാന് പി.കെ.ഗുരുദാസന് പറഞ്ഞു.
തിരുവനന്തപുരത്തു ചേര്‍ന്ന മൂന്നാമത്തെയും അവസാനത്തേതുമായ പബ്ലിക് ഹിയറിംഗിനുശേഷം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഹിയറിംഗിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള അന്‍പതോളം ആശുപത്രി മാനേജ്മെന്റുകള്‍/ഉടമകള്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും രേഖാമൂലം നല്കി.
ഇപ്പോഴത്തെ നോട്ടിഫിക്കേഷനില്‍ പറയുന്ന പ്രകാരമുള്ള വര്‍ധന ക്രമാതീതമാണെന്നും ഇത് നടപ്പിലാക്കിയാല്‍ കുറേയേറെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനും ഒട്ടേറെ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനിടയാക്കുമെന്നും ആശുപത്രി ഉടമകള്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന് ഇതുസംബന്ധിച്ച തുടര്‍ നടപടികള്‍ക്കായി ഉപദേശക സമിതി 19-ന് യോഗം ചേരും.
പബ്ലിക് ഹിയറിംഗിന് സമിതി അംഗങ്ങളായ ലേബര്‍ കമ്മീഷണര്‍ എ.അലക്സാണ്ടര്‍, ആനത്തലവട്ടം ആനന്ദന്, കെ.പി.രാജേന്ദ്രന്, കെ.പി.സഹദേവന്, സി.എസ്.സുജാത, ജെ.ഉദയഭാനു, വി.നന്ദകുമാര്‍, എം.കെ.കണ്ണന്, തോമസ് ജോസഫ്, ജോസ് കാവനാട്, പി.നൗഷാദ്, എം.സുരേഷന്‍, ഔദ്യോഗിക അംഗമായ ജില്ലാ ലേബര്‍ ഓഫീസര്‍ (ആസ്ഥാനം) കെ.വിനോദ് കുമാര്‍, സമിതി സെക്രട്ടറി ടി.വി.രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: