തിരുവന്തപുരം: വൈസ് ചാന്‍സിലര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ അക്രമം. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ സി.എസ്. സുനീഷ് ബാബു ഉള്‍പ്പെടെ അഞ്ചുപോലീസുകാര്‍ക്ക് പരിക്ക്. കന്റോണ്‍മെന്റ് സിഐ എം. പ്രസാദ്, എസ്ഐ ബി.എം. ഷാഫി, പോലീസുകാരായ അഭിലാഷ്, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജലപീരങ്കിയും അക്രമികള്‍ തകര്‍ത്തു.
വെള്ളിയാഴ്ച 12 മണിയോടെയാണ് എസ്എഫ്ഐക്കാര്‍ പ്രകടനമായി സര്‍വകലാശാല ആസ്ഥാനത്തേക്ക് എത്തിയത്. ഓഫീസ് വളപ്പില്‍ കയറിയ ഉടനെ ഓഫീസിനും പോലീസിനും നേരെ കല്ലേറ് നടത്തി. പത്തുമിനിട്ടോളം കല്ലേറ് തുടര്‍ന്നു. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞതോടെ അക്രമവും തുടങ്ങി. പോലീസിന്റെ കയ്യിലുണ്ടായിരുന്ന ഷീള്‍ഡുകളും ഹെല്‍മെറ്റും ലാത്തിയും പിടിച്ചുവാങ്ങിയായിരുന്നു അക്രമം. പോലീസുകാര്‍ക്കെല്ലാം അടികിട്ടി. എന്നിട്ടും കന്റോണ്‍മെന്റ് എസിയുടെ നേതൃത്വത്തില്‍ പോലീസ് നോക്കിനിന്നു.
അക്രമം സഹിക്കാനാകാതെ ശക്തി കുറച്ച് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ അക്രമം ജലപീരങ്കിക്ക് നേരെയായി. വാഹനത്തിന് മുന്നില്‍ ഘടിപ്പിച്ചിരുന്ന കമ്പിവലയും സിഗ്നല്‍ ലൈറ്റുകളും തകര്‍ത്തു. വീണ്ടും പോലീസിനുനേരെ അക്രമം ഉണ്ടായി. തനിക്കും കീഴുദ്യോഗസ്ഥര്‍ക്കും ദേഹം മുഴുവന്‍ അടികിട്ടിയിട്ടും എസി മൗനം പാലിച്ചു. എസ്എഫ്ഐക്കാര്‍ അക്രമം അവസാനിപ്പിക്കുന്നതുവരെ അടിയുംകൊണ്ട് പോലീസ് നിന്നു. കന്റോണ്‍മെന്റ് എസ്ഐയുടെ മുഖത്ത് ലാത്തികൊണ്ട് അടികിട്ടി. സിഐക്കും ദേഹംമുഴുവന്‍ പരിക്കുപറ്റി. എസ്എഫ്ഐക്കാര്‍ പിരിഞ്ഞുപോയശേഷമാണ് പരിക്കേറ്റ പോലീസുകാരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കാര്യവട്ടം സര്‍വകലാശാല ക്യാമ്പസിന് ഒരാഴ്ചത്തെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: