ഗുരുവായൂര്‍: ഗുരുവായൂരില്‍ ആര്.എസ്.എസ് പ്രവര്ത്തകന് ആനന്ദിനെ കാറിടിച്ചുവീഴ്ത്തി വെട്ടികൊലപ്പെടു ത്തിയ കേസില്‍ ഒളിവില്‍കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍. കേസില്‍ അഞ്ചാംപ്രതിയായ പോരാമംഗലം എടത്തറ കുറിയേടത്ത് വീട്ടില്‍ രാജന് മകന് രജീഷിനേയാണ് (23) ഗുരുവായൂര്‍ സി.ഐ: ഇ. ബാലകൃഷ്ണനും, സംഘവും ഇന്നലെ പുലര്‍ച്ചെ മൂന്നിന് തൃശ്ശൂര്‍ കെ.എസ്.ആര്. ടി.സി ബസ്സ് സ്റ്റാന്റില്‍ നിന്നും പിടികൂടിയത്. കൊരട്ടി പോളിടെകനികില് എസ്.എഫ്.ഐ യുടെ കോളേജ് യൂണിയന് ചെയര്‍മാനാണ് പ്രതി. ആനന്ദന് കൊല്ലപ്പെടുന്നതിന് തലേന്ന് ഒന്നാം പ്രതി ഫായിസിന്റെ വീട്ടില്‍വെച്ച് പോലീസ് പിടിയിലായ അഞ്ചുപേരും ചേര്‍ന്ന് ഗൂഡാലോചന നടത്തിയതായി പോലീസ് പറയുന്നു.
ഇക്കഴിഞ്ഞ നവം12-ന് ഉച്ചക്ക് സുഹൃത്ത് വിഷ്ണുവുമൊത്ത് ബുള്ളറ്റ്ബൈക്കില് വീട്ടിലേക്ക് പോകവെയാണ് കാറിലെത്തിയ മൂന്നംഗസംഘം നെന്മിനി ബലരാമക്ഷേത്രത്തിനടുത്തുവെച്ച് ആനന്ദന് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ ഗുരുവായൂര്‍ എസ്.ഐ: കെ. അനുദാസ്, എ.എസ്.ഐ: സി. ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എസ്. അനില്‍കുമാര്‍, വസന്തകുമാര്‍, സിവില്‍ പോസീസ് ഓഫീസര്‍ സി.ജി. ലിജോ എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ്ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: