തൃശൂര്‍: ജില്ലയില്‍ പൂങ്കുന്നം, വല്ലച്ചിറ തുടങ്ങിയ പ്രദേശങ്ങളിലായി 26 ചിക്കന്‍ പോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൃത്യ സമയത്ത് ചികിസ്ത തേടണമെന്ന് ഡി എം ഒ ്. ലക്ഷണങ്ങള്‍ കണ്ടാല്‍ ഫലപ്രദമായ ചികിത്സ കൃത്യസമയത്തു തന്നെ എടുക്കണം.
എല്ലാ ആശുപത്രികളിലും ചികിത്സ ലഭ്യമാണ്. ചിക്കന്‍ പോക്സ് സാധാരണ മാരകമാകാറില്ലെങ്കിലും മറ്റ് അസുഖങ്ങള്‍ നേരത്തെയുളളവരില് ചിലപ്പോള്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളോ മരണം പോലുമോ സംഭവിക്കാം. ചിക്കന്‍പോക്സിന്റെ ചികിത്സക്കാവശ്യമായ അസൈക്ലോവിര്‍ എന്ന മരുന്ന് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുളള സര്‍ക്കാര്‍ ആശുപത്രികളിലും ലഭിക്കും. കൃത്യമായ ചികിത്സയിലൂടെ അസുഖം പൂര്‍ണ്ണമായി ഭേദമാക്കാനും ശരീരത്തില്‍ വ്യാപകമായി കുമിളകള്‍ പൊന്തുന്നത് ഒഴിവാക്കാനും രോഗം മാരകമാകാതിരിക്കാനും സാധിക്കും. കൂടാതെ ശരീരത്തിലെ അണുക്കളുടെ എണ്ണം പെട്ടെന്ന് കുറയുന്നതിനാല്‍ അസുഖം മറ്റുളളവരിലേക്ക് പകരുന്നതും തടയാന്‍ കഴിയും. ചിക്കന്‍ പോക്സ് ബാധിച്ചവര്‍ പൂര്‍ണ്ണമായും വിശ്രമിക്കുകയും ധാരാളം പാനീയങ്ങള്‍ കുടിക്കുകയും പഴങ്ങള്‍ കഴിക്കുകയും വേണം.
ഒരു തരത്തിലുളള മറ്റ് ഭക്ഷണ നിയന്ത്രണങ്ങളും ഇവര്‍ക്ക് ആവശ്യമില്ലെന്നും മറ്റുളളവരുമായുളള സമ്പര്‍ക്കം കഴിവതും ഒഴിവാക്കണമെന്നും ഡി എം ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: