അഗളി: അഗളി പഞ്ചായത്തിലെ കള്ളമല ഊര് നിവാസിയായ മല്ലിക (40)യെയും കുടിയേറ്റക്കാരനും സെന്ററിംഗ് തൊഴിലാളിയുമായ സുര എന്നുവിളിക്കുന്ന സുരേഷ് (41) നെയുമാണ് മല്ലികയുടെ ഭര്‍ത്താവ് നഞ്ചുക്കുട്ടി മുളവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട മല്ലികയും സുരേഷും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
അതിരാവിലെ കള്ളമല ജംഗനിലെത്തി താന്‍ ഭാര്യയെയും ഭാര്യാ കാമുകനെയും കൊലപ്പെടുത്തിയെന്ന് പറയുമ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. നാട്ടുകാര്‍ ഉടനെ വാര്‍ഡ് മെമ്പറും അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി.പി.ബാബുവിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മേല്‍ നടപടികള്‍ സ്വീകരിച്ചു. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. നഞ്ചുക്കുട്ടി മല്ലിക ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. സുരേഷിന് രണ്ട് മക്കളും.ചു. നഞ്ചുക്കുട്ടി മല്ലിക ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. സുരേഷിന് രണ്ട് മക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: