മേപ്പയ്യൂര്‍: വീട് നിര്‍മാണത്തിന് സിപിഎം നേതൃത്വത്തിന്റെ വിലക്ക് നേരിടുന്ന കാര്‍ഗില്‍ സൈനികന് പിന്തുണയുമായി പ്രമുഖര്‍. അരിക്കുളം എക്കാട്ടൂരിലെ പി.എം. വിശ്വനാഥനും, കുടുംബത്തിനും പിന്തുണയുമായി എംപി എം.കെ. രാഘവന് വീട്ടിലെത്തത്തി. 33 വര്‍ഷത്തെ സേവനത്തിന് ശേഷം സൈന്യത്തില്‍ നിന്നും സുബേദാര്‍ മേജറായി വിരമിച്ച സൈനികന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഡ്യവുമായാണ് എം.കെ. രാഘവന് എംപി എത്തിയത്.
വിശ്വനാഥന് കുടുംബ സ്വത്തായി കിട്ടിയ പത്ത് സെന്റോട് ചേര്‍ന്നു കിടക്കുന്ന വയല്‍പ്രദേശം നികത്തി വീടുണ്ടാക്കാന്‍ കോഴിക്കോട് ആഡിഒ പ്രത്യേക അനുമതി നല്‍കിയിട്ടും രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന ഈ കുടുംബത്തൊടൊപ്പം നില്‍ക്കുമെന്ന് എംപി ഉറപ്പ് നല്കി. വിശ്വനാഥനും ഭാര്യ സജിതയും തങ്ങളുടെ ദുരിതജീവിതം വിവരിച്ചു. എംപിക്ക് ഇവര്‍ നിവേദനം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: