ന്യൂദല്‍ഹി: ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് പദ്മഭൂഷണ്‍ പുരസ്കാരം നല്കാന് കേന്ദ്ര കായികമന്ത്രാലയം ശുപാര്‍ശ ചെയ്തു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍, കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കിരീടം എന്നീ നേട്ടങ്ങള്‍ പരിഗണിച്ചാണ് സിന്ധുവിന്റെ പേര് ശുപാര്‍ശ ചെയ്തത്.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വെങ്കലവും ഒരു വെള്ളിയും നേടിയിട്ടുള്ള സിന്ധു റിയോ ഒളിമ്പിക്സിലും വെള്ളി നേടിയിട്ടുണ്ട്. 2016ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം, 2015ല്‍ പത്മശ്രീ പുരസ്കാരം, 2013ല്‍ അര്‍ജുന അവാര്‍ഡ് എന്നിവ സിന്ധുവിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കായിക താരങ്ങള്‍ക്കാര്‍ക്കും പത്മഭൂഷണ്‍ നല്‍കിയിരുന്നില്ല. 2016ല്‍ സാനിയ മിര്‍സയും സൈന നേവാളുമാണ് പത്മഭൂഷണ്‍ നേടിയ കായികതാരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: