തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ നിലവിലുള്ള പിഎസ്സി ലിസ്റ്റില്‍ നിന്നും 580 ക്യാഷര്‍മാരെ നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപ്പിലാക്കാത്തതില്‍ കോടതി അലക്ഷ്യമാണെന്ന് കെഎസ്സിബി മിനിസ്റ്റീരില്‍ ആഫീസേഴ്സ് അസോസിയേഷന് ആരോപിച്ചു. കോടതിവിധി അട്ടിമറിച്ചുകൊണ്ട് സ്വന്തക്കാരെ പിന്‍വാതിലിലൂടെ ദിവസക്കൂലിയിനത്തില്‍ നിയമിക്കാനുള്ള അണിയറ നീക്കങ്ങള്‍ ബോര്‍ഡില്‍ നടക്കുന്നു. പിഎസ്ഇ പരീക്ഷയെഴുതി ലിസ്റ്റില്‍ ഇടംപിടിച്ച ഉദേ്യാഗാര്‍ത്ഥികളുടെ ജീവിതങ്ങളാണ് വഴിമുട്ടുന്നത്. ഇതുപോലെ മീറ്റര്‍ റീഡര്‍മാരുടെ നിയമനത്തിലും ബോര്‍ഡ് ഇതേ നയമാണ് സ്വീകരിച്ചുവരുന്നത്. ഒരു തൊഴിലാളി സര്‍ക്കാരിന് യോജിച്ച നടപടി അല്ല സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കല്ലിയൂര്‍ മുരളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: