കൊച്ചി: ടോമിന് ജെ.തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചത് എന്തിനെന്ന് ഹൈക്കോടതി. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള വ്യക്തിയാണ്. അത്തരമൊരാളെ എന്തിന് സുപ്രധാന സ്ഥാനത്ത് നിയമിച്ചു.കോടതി ആരാഞ്ഞു. തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
ഹര്‍ജിയില്‍ വിശദീകരണം നല്കാന് ആവശ്യപ്പെട്ടിട്ടും അതു നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സെന്‍കുമാര്‍ വിരമിച്ച ശേഷം വിശദീകരണം നല്കാന് കാത്തിരിക്കുകയാണോയെന്നും കോടതി ചോദിച്ചു.
ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ പോലീസ് ആസ്ഥാനത്ത് സുപ്രധാന പദവിയില്‍ നിയമിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് ഇനിയും കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നും ബുധനാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കിയേ കഴിയൂയെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വ. ജനറല്‍ ഇതു സര്‍വീസ് വിഷയമാണെന്നും പൊതുതാല്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ആരോപണ വിധേയനായ പൊലീസ് ഓഫീസറെ സുപ്രധാന പദവിയില്‍ നിയമിച്ചതിനെതിരായ ഹര്‍ജിയാണിതെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് തച്ചങ്കരിക്കെതിരായ ആരോപണങ്ങളില്‍ വ്യക്തമായ വിശദീകരണം നല്കാന് നിര്‍ദ്ദേശിച്ചത്.
ഇതിനു രണ്ടാഴ്ച സമയം കൂടി എജി തേടിയെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല. ജൂണ്‍ 30 (സെന്‍കുമാര്‍ വിരമിക്കുന്ന ദിനം) കഴിയാന്‍ വേണ്ടി സര്‍ക്കാര്‍ കാത്തിരിക്കുകയാണോയെന്ന് ഈ ഘട്ടത്തിലാണ് ഡിവിഷന് ബെഞ്ച് ചോദിച്ചത്.
ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണത്തിന് നേരത്തെ പത്ത് ദിവസം നല്കിയതിനാല് രണ്ടാഴ്ച കൂടി സമയം നല്‍കാനാവില്ലെന്നും ജൂണ്‍ 28 ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കണമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നു വിശദീകരിക്കുന്ന രണ്ടുപേജു വരുന്ന വിശദീകരണം സ്വീകാര്യമല്ലെന്നു കോടതി പറഞ്ഞു.
തച്ചങ്കരിക്കെതിരെ ഹര്ജിക്കാരന് ഉന്നയിച്ച ആരോപണങ്ങളുടെ വസ്തുതകളടക്കമുള്ളവ വിശദീകരിക്കണമെന്നും ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവനുസരിച്ച് ടിപി സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേല്‍ക്കും മുമ്പ് പോലീസ് ആസ്ഥാനത്ത് സര്‍ക്കാര്‍ തിരക്കിട്ടു നടത്തിയ സ്ഥലം മാറ്റം ചോദ്യം ചെയ്ത് ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദ്ദേശം.
നിരവധി ആരോപണങ്ങള്‍ നേരിടുന്ന ടോമിന്. ജെ. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചെന്നും സെന്‍കുമാറിനെ നിരീക്ഷിക്കാനാണ് ഈ നിയമനമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: