ആലപ്പുഴ: സഹകരണ ബാങ്കുകളിലെ അഴിമതിക്കെതിരെ നടപടിയെടുക്കാത്തതിന് പിന്നില്‍ സിപിഎമ്മിന് പലപ്പോഴായി ലഭിച്ച സാമ്പത്തിക സഹായത്തിന് പ്രത്യുപകാരം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൈപ്പറ്റിയ മൂന്നുലക്ഷം രൂപയാണ് ഒടുവിലത്തേത്. മാവേലിക്കരയിലെ സിപിഎമ്മിന്റെ കാരുണ്യ പാലിയേറ്റീവ് കെയറിന്റെ പേരിലാണ് ഈ തുക കൈപ്പറ്റിയത്.
ഇതിനിടെ അഴിമതിക്കാരുടെ സംരക്ഷകനായി സിപിഎം ജില്ലാ സെക്രട്ടറി മാറുന്നതായി പാര്‍ട്ടിയിലെ ഒരു വിഭാഗവും സിപിഐയും ആരോപണവുമായി രംഗത്തെത്തി. മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലും പട്ടണക്കാട് സഹകരണ ബാങ്കിലുമാണ് വന്‍ക്രമക്കേടുകള്‍ കണ്ടെത്തിയത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളില്‍ നടന്ന വന്‍ക്രമക്കേടുകള്‍ നിസ്സാരവത്കരിക്കാനാണ് സിപിഎം നേതൃത്വവും സര്‍ക്കാരും ശ്രമിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാവേലിക്കര ബാങ്കിലെ മാനേജരെ ദേവസ്വം ബോര്ഡംഗമാക്കാമെന്ന് ജില്ലാ സെക്രട്ടറി ഉറപ്പു നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെട്ടു.
മാവേലിക്കര ബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്താനായി പരിശോധന നടത്തിയ ജോയിന്റ് രജിസ്ട്രാര്‍ വിജയകുമാരി, ഓഡിറ്റര്‍ മാത്യു എന്നിവരില്‍ നിന്ന് സഹകരണ രജിസ്ട്രാര്‍ വിശദീകരണം തേടി. വിരമിച്ച ഇരുവരും രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നായിരുന്നു ഇരുവരും റിപ്പോര്‍ട്ട് നല്‍കിയത്. പാരിതോഷികമായി നല്കിയ പത്തു പവന്റെ മാലയെക്കുറിച്ചും അന്വേഷണം നടക്കും.
ക്രമക്കേടു നടത്തിയ ജീവനക്കാരെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് ജില്ലാ കമ്മിറ്റിയംഗം മഹേന്ദ്രന് ഒഴികെയുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പട്ടണക്കാട് ബാങ്കില്‍ അഴിമതി നടന്നതായി വ്യക്തമായിട്ടും ഭരണസമിതിയെ പിരിച്ചുവിടാന്‍പോലും കഴിയാത്തതില്‍ സിപിഐ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
പട്ടണക്കാട് സഹ. ബാങ്കില്‍ ഇരുപത്തിയേഴും മാവേലിക്കര താലൂക്ക് സഹ. ബാങ്കില്‍ 23 കോടിയുടെയും ക്രമക്കേട് നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. മാവേലിക്കര ബാങ്കിലെ മാനേജര്‍ ജ്യോതി മധു ഉള്‍പ്പെടെ മൂന്നു ജീവനക്കാര്‍ സസ്പെന്‍ഷനിലാണ്. ഇവരില്‍ നിന്നും കഴിഞ്ഞദിവസം സഹ. വിജിലന്‍സ് മൊഴി രേഖപ്പെടുത്തി. തഴക്കര ബ്രാഞ്ചില്‍ സമാന്തര സോഫ്റ്റ്വെയറുപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: