കോഴിക്കോട്: കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് മുഖേന വാങ്ങിയ മരുന്നുകളില്‍ വലിയൊരു ഭാഗം നിലവാരം കുറഞ്ഞവയായിരുന്നുവെന്ന പരാതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗിലാണ് കമ്മീഷന് ആക്ടിംഗ് ചെയര്മാന് പി. മോഹനദാസ് ഉത്തരവിട്ടത്.
2013-14 കാലത്ത് കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് മുഖേന വാങ്ങിയ മരുന്നുകളില്‍ വലിയൊരു ഭാഗം നിലവാരം കുറഞ്ഞവയായിരുന്നുവെന്ന പരാതിയിലാണ് നടപടി. മാര്‍ച്ച് 21നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പിനോട് കമ്മീഷന് ഇടക്കാല ഉത്തരവിട്ടു. നിലവാരം കുറഞ്ഞ മരുന്നുകള്‍ ഏതൊക്കെ, എത്രകാലം വിതരണം ചെയ്തു എന്ന് വകുപ്പ് വ്യക്തമാക്കണം. കമ്മീഷന് പറഞ്ഞു. കേസില്‍ ആവശ്യമായ രേഖകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിക്കുന്നില്ല. കമ്മീഷനിലെത്തുന്ന പരാതികളില്‍ 20 ശതമാനം പൊലീസ് അതിക്രമങ്ങളെക്കുറിച്ചാണ്.
പൊലീസ് കേസെടുക്കുകയല്ലാതെ ശിക്ഷ നടപ്പാക്കുന്നത് അനുവദനീയമല്ല. ഇത്തരം സംഭവങ്ങളില്‍ ശക്തമായ അച്ചടക്ക നടപടി വേണം. സ്ഥലംമാറ്റം കൊണ്ടുമാത്രം പരിഹാരമാവില്ല. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളില്‍ കമ്മീഷനില്‍ പരാതി നല്കിയാല്ത്തന്നെ പരിഹാരമുണ്ട്. അതേസമയം, പരാതിപ്പെട്ടാലോ ജനങ്ങള്‍ക്ക് നീതി കിട്ടൂ എന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: