തൃശൂര്‍: ചരിത്രത്തിലേക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് പന്തിഭോജനമെന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്.
ശാരീരികമായി പന്തിയിലെത്താവരെക്കൂടി മാനസികമായി പന്തിയിലാക്കുക എന്നതാണ് പന്തിഭോജനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്നും ജാതീയവും മതപരവുമായ ചിന്തകള്‍ക്കുള്ള ഒരേയൊരു ഔഷധമാണ് കലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച നമുക്ക് ജാതിയില്ല പന്തിഭോജനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടായ്മയുടേയും ഒത്തൊരുമയുടേയും തിരിച്ചുവരവാണ് പന്തിഭോജനമെന്ന് കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിത അഭിപ്രായപ്പെട്ടു.
കേരള ലളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലളിതകലാ അക്കാദമി ചെയര്മാന് സത്യപാല്‍ അദ്ധ്യക്ഷനായി. മേയര്‍ അജിത ജയരാജന്, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, നനേമം പുഷ്പരാജ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.മഹേഷ്, ഡോ. കെ.പി.മോഹനന്, എന്‍.രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: