ഗുരുവായൂര്‍: വാദ്യകുലപതികള്‍ പങ്കെടുക്കുന്ന പഞ്ചവാദ്യത്തോടെ ഇന്നും ഗ്രാമപ്രദക്ഷിണത്തിനായി ഭഗവാന് തന്റെ പ്രജകളെ കാണാനായ് പുറത്തേക്കിങ്ങും. ഇന്നാണ് ഉത്സവത്തിന്റെ അതിപ്രധാനമായ ഭഗവാന്റെ ആറാട്ട്. ഗ്രാമപ്രദക്ഷിണത്തിന് ശേഷം ഉണ്ണികണ്ണനിന്ന് രുദ്രതീര്ത്ഥത്തിലാറാടും. നെറ്റിപട്ടം കെട്ടിയ അഞ്ചാനകളോടെ ഇന്നും പുറത്തിറങ്ങുന്ന പൊന്നുണ്ണികണ്ണന്റെ തങ്കതിടമ്പ്, അസ്തമനസൂര്യന്റെ പൊന്‍ കിരണത്തിന്റെ തങ്കശോഭയാല് തിളങ്ങുമ്പോള്‍, പതിനായിരങ്ങള്‍ ഭഗവാന്റെ അനുഗ്രഹ വര്ഷമേറ്റുവാങ്ങും. ഗ്രാമപ്രദക്ഷിണത്തിന് ആയുധമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളിയിലെ കലാകാരന്മാരുടെ വേഷം അകമ്പടിയാകും. ഗ്രാമപ്രദക്ഷിണത്തിന് ശേഷം ഭഗവതിമാടത്തിലൂടെ ആറാട്ടുകടവില്‍ എത്തുന്ന ഭഗവാന്റെ പഞ്ചലോഹ തിടമ്പ്, മഞ്ഞള്‍ അഭിഷേകത്തിന് ശേഷം രുദ്രതീര്‍ത്തത്തില്‍ ആറാടും. ഭഗവാന്റെ ആറാട്ടിന് ശേഷം ഭക്തര്‍ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ആത്മസായൂജ്യം നേടും. പിന്നീട് ക്ഷേത്രത്തിനകത്ത് പിടിയാന പുറമേറിയഭഗവാന്‍, 11-പ്രദക്ഷിണം ഓടി പൂര്‍ത്തിയാക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രി സ്വര്‍ണ്ണകൊടിമരത്തില്‍ കയറ്റിയ സപ്തവര്‍ണ്ണകൊടി ഇറക്കുന്നതോടെ ഈ വര്‍ഷത്തെ ഉത്സവങ്ങളുടെ ഉത്സമവായ ഗുരുവായൂര്‍ തിരുവുത്സവത്തിന് പരിസമാപ്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: