എടത്വാ: ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ പൈപ്പ്ലൈന് പൊട്ടി വന്‍നാശം. സംസ്ഥാനപാതയുടെ ഒരുഭാഗവും ഹോളോബ്രിക്സ് കമ്പനിയുടെ ഇഷ്ടികയും, മണ്ണും ഒലിച്ചുപോയി. സമീപത്തെ ഫര്‍ണിച്ചര്‍ കടയിലെ ഉപകരണങ്ങളും തടിയുരുപ്പടിയും നശിച്ചു.
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ കേളമംഗലം ജങ്ഷനിലാണ് പൈപ്പ്ലൈന് പൊട്ടി വന്‍നാശനഷ്ടമുണ്ടായത്. കുടിവെള്ള പദ്ധതിയുടെ ട്രയല്‍റണ്‍ നടന്നുകൊണ്ടിരിക്കെ ഇന്നലെ രാവലെ പതിനൊന്ന് മണിക്കാണ് സംഭവം. പമ്പിങ്ങ് തുടങ്ങിയതോടെ പൈപ്പ്ലൈനില്‍ നേരിയതോതില്‍ ചോര്‍ച്ച അനുഭവപ്പെട്ടെങ്കിലും മിനിട്ടുകള്‍ക്കുള്ളില്‍ ജലപ്രവാഹം വര്‍ദ്ധിച്ചു.
സമീപത്തെ ഹോളോബ്രിക്സ് കമ്പനിയില്‍ ഇട്ഷിക നിര്‍മാണത്തിനായി കൂട്ടിയിട്ട മെറ്റല്‍പൊടിയും, നിര്‍മ്മിച്ചുകൊണ്ടിരുന്ന ഇഷ്ടികയും ജലപ്രവാഹത്തില്‍ ഒലിച്ചുപോയി. കമ്പനിയോടെ ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഫര്‍ണിച്ചര്‍ കടയില്‍ മുട്ടോളം പൊക്കത്തില്‍ വെള്ളം ഇരച്ചുകയറി. പ്ലയിനര്‍ മിഷ്യന്റെ മോട്ടറും, കട്ടര്‍, സാന്റര്‍, ട്രില്ലിങ്ങ് മെഷ്യന് എന്നിവ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി.
കൂടാതെ പണിതുവെച്ച ഫര്‍ണിച്ചര്‍ ഉരുപ്പടികള്‍ ജലപ്രവാഹത്തില്‍ ഒലിച്ചുപോകുകയും ചെയ്തു. വെള്ളം ഇരച്ചുവരുന്നത് കണ്ട് വൈദ്യുതി ഫ്യൂസ് ഓഫാക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: