ആലപ്പുഴ: ആലപ്പുഴയെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ ഹൈടെക് സ്കൂള്‍ മണ്ഡലമാക്കിയുള്ള പ്രഖ്യാപനവും ഹൈടെക്ക് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും നാലിന് ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളില്‍ നടക്കും. 2.30ന് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും.
സമ്പൂര്‍ണ്ണ ഹൈടെക്ക് സ്കൂള്‍ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. സ്കൂളുകള്‍ ഹൈടെക്ക് ആക്കുന്ന പദ്ധതിയുടെ പൈലറ്റ് പദ്ധതി ആലപ്പുഴ, പുതുക്കാട്, കോഴിക്കോട്, നോര്‍ത്ത്, തളിപ്പറമ്പ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. മണ്ഡലത്തിലെ സ്കൂളുകളില്‍ എട്ടു മുതല്‍ 12 വരെയുള്ള എല്ലാ ക്ലാസ് മുറികളുമാണ് ഇതിനകം ഹൈടെക്കാക്കിയത്.
മണ്ഡലത്തിലെ 18 ഹൈസ്കൂള്‍, 10 ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, രണ്ടു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവടങ്ങളിലെ 310 ക്ലാസ് മുറികളാണ് ഹൈടെക്ക് പഠനം നടത്തുന്നത്. ഇതില്‍ 13 എയഡ്ഡ് സ്കൂളും അഞ്ച് സര്‍ക്കാര്‍ സ്കൂളുമുണ്ട്. എല്ലാ സ്കൂളിലും 10 കമ്പ്യൂട്ടര്‍ വീതമുള്ള ലാബ് സജ്ജമാക്കുന്നുണ്ട്.ക്ലാസ് മുറികളില്‍ ഹൈടെക്ക് സൗകര്യം ഒരുക്കുന്നതിനായി 310 എല്‍സിഡി പ്രൊജക്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
319 ലാപ്ടോപ്പും നല്‍കിയതിനൊപ്പം ആവശ്യമായ ശബ്ദ സംവിധാനം, വൈറ്റ് ബോര്‍ഡ് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: