മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തടവുകാരന്റെ ആക്രമണത്തില്‍ പോലിസുകാരന് പരിക്ക്. എആര്‍. ക്യമ്പിലെ പോലിസുകാരനായ പ്രശാന്തി(29)നെയാണ് പ്രതി ആക്രമിച്ചിത്. ആശുപത്രിയിലെ തടവക്കാര്ക്കുള്ള സെല്ലില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി ജോയിയെന്ന കുട്ടിജോയിയാണ് അക്രമിച്ചത്. സ്റ്റീല്‍ ഗ്ലാസ് കൊണ്ട് മുഖത്തടിച്ചതോടെ താഴെ വീണ പോലിസുകാരനെ ഗ്ലൂക്കോസ് കുപ്പി വെക്കുന്ന സ്റ്റാന്റ് കൊണ്ട് തലക്കും നെഞ്ചിലും കാലിലും അടിക്കുകയായിരുന്നു. കുടെ ഉണ്ടായിരുന്ന പോലിസുകാരന് ഓടിയെത്തിയാണ് പ്രശാന്തിനെ രക്ഷപ്പെടുത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ ജോയി പീഡനകേസില്‍ 7 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്. കണ്ണൂര്‍ ജയിലില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് ഇയാളെ വിയ്യുര്‍ ജയിലില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് ജയില്‍ അധികൃതരുടെ പരിശോധനകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ജയിലില്‍ നിരാഹര സമരം നടുത്തിവരികയായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇവിടെയും ഇയാള്‍ നിരാഹരം തുടര്‍ന്നു. പരിക്കേറ്റ പോലിസുകാരനെ പിന്നിട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ് പോലിസ് കേസടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: