കൊടകര: കൊടകര വെള്ളിക്കുളങ്ങര റോഡില്‍ മറ്റത്തൂര്‍കുന്ന് ഭാഗത്ത് അനധികൃത കയ്യേറ്റക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന് റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി.ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമരത്തിന് സത്വര ഫലം കണ്ടു. സമരത്തിന്റെ ഫലമായി ഇന്നലെ പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥരെത്തി ജനപ്രതിനിധികളേയും നാട്ടുകാരേയും സഹകരിപ്പിച്ചു കൊണ്ട് കയ്യേറ്റ സ്ഥലങ്ങള്‍ വീണ്ടും അളന്ന് സ്ഥലമുടമകളെ ബോദ്ധ്യപ്പെടുത്തി.
ഇതിനെത്തുടര്‍ന്ന് ഇവര്‍ കേസില്‍ നിന്നും പിന്മാറാന് തയ്യാറായതായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരാന്‍ സാഹചര്യമൊരുങ്ങിയതായും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി നേരത്തെ നടത്തിയ അളവില്‍ കൃത്രിമത്വമുണ്ടെന്നാരോപിച്ച് ചില വ്യക്തികള്‍ കോടതിയില്‍ പരാതി നല്‍കിയതിനാലാണ് റോഡ് നിര്‍മ്മാണം തടസ്സപ്പെട്ടത്.
റോഡ് നിര്‍മ്മാണത്തിലെ അലംഭാവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി.നടത്തിയ ധര്‍ണ്ണ എന്‍.ആര്.ഐ.സെല്‍ ജില്ലാ കണ്‍വീനര്‍ രമേഷ് ആറ്റപ്പിള്ളിയാണ് ഉദ്ഘാടനം ചെയ്തത്. ബൂത്ത് പ്രസിഡണ്ട് എം.സി.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ബി.ജെ.പി.നേതാക്കളായ സുരേഷ് മേനോന്, ചന്ദ്രന് തൊട്ടിപ്പറമ്പില്‍, സുജിത് ആനന്ദപുരത്തുകാരന്‍, ഹരി പള്ളത്തേരി, പി.ബി.ബിനോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: