തൃശൂര്‍: തൃശൂര്‍ ചലച്ചിത്ര കേന്ദ്രം, ബാനര്‍ജി മെമ്മോറിയല്‍ കഌബ്, കെ.ഡബഌു ജോസഫ് ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 12ാമത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്ന് മുതല്‍ ഒമ്പതുവരെ തൃശൂരില്‍ നടക്കും.മന്ത്രി എ.സി. മൊയ്തീന് ഉദ്ഘാടനം ചെയ്യും. ലീന യാദവിന്റെ പര്ച്ചാഡ്സ് ആണ് ഉദ്ഘാടന ചിത്രം.
65 കഥാസിനിമകളും 25 ഹ്രസ്വ- ഡോക്യുമെന്ററികളും പ്രദര്ശിപ്പി്കകും. ഇതോടനുബന്ധിച്ച് ഗുരുവായൂര്‍, തൃപ്രയാര്‍, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, മാള, ആരംപാടം, പൂമല എന്നിവടങ്ങളില്‍ സമാന്തര പ്രദര്‍ശനങ്ങളും നടക്കും.കെ.ഡബ്യൂ ജോസഫ് പുരസ്കാരത്തിനായി ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഇതില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ വിധു വിന്‍സെന്റിന്റെ മാന്‍ ഹോള്‍ ഉള്‍പ്പെടെ മൂന്ന് മലയാള ചിത്രങ്ങള്‍ മത്സരത്തിനുണ്ട്.മറാത്തി സിനിമ സംവിധായിക സുമിത്രഭാവെ, സംവിധായകന് എം.പി. സുകുമാരന്‍ നായര്‍, പി. കൃഷ്ണനുണ്ണി ഉള്‍പ്പെടുന്ന ജൂറി കമ്മിറ്റിയാണ് മികച്ച സിനിമ തിരഞ്ഞെടുക്കുക.
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഏഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.ഹോമേജ് വിഭാഗത്തില്‍ ഓംപുരുയുടെ പുരാവൃത്തം, കലാഭവന്‍ മണിയുടെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ആന്ദ്രെ വൈദയുടെ ആഷസ് ആന്റ് ഡൈമണ്ട്സ് ഉള്‍പ്പെടെ അഞ്ചുസിനിമകള്‍ പ്രദര്‍ശിപ്പിക്കും.
കലാഭവന്‍ മണിയുടെ സ്മരിച്ച് മണികം, വയലാര്‍ രാമവര്‍മ്മയെ അനുസ്മരിച്ച് വയലാര്‍ സ്മൃതി, പവിത്രന് സ്മാരക പ്രഭാഷണം, ഡിജിറ്റല്‍ ഫിലിം ലൈബ്രറി ഉദ്ഘാടനം എന്നിവയും ഇതോടനുബന്ധിച്ച് നടക്കുമെന്ന് സംഘാടകരായ ജോസ് ആലുക്ക, പോള്‍ ജോസ് കാട്ടുക്കാരന്, ഇഗ്നി മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: