ചാലക്കുടി: അടച്ചു പൂട്ടിയ കൊരട്ടി വൈഗൈ ത്രെഡ്സ് കമ്പനിയില്‍ നിന്ന് കോടികള്‍ വിലയുള്ള യന്ത്രങ്ങള്‍ മോഷണം പോയതായി പരാതി. പൂട്ടിയ കമ്പനിയിലെ യന്ത്ര ഭാഗങ്ങള്‍ ലേലം എടുത്തിരിക്കുന്ന എറണാറുളത്തുള്ള സ്ഥാപനത്തിലെ ജീവനക്കരാണ് മോഷണം നടന്ന വിവരം കണ്ടെത്തിയത്. ഏകദേശം രണ്ട് കോടിയിലേറെ രൂപയുടെ യന്ത്ര ഭാഗങ്ങള്‍ ഇവിടെ നിന്ന് കടത്തിയതായാണ് ആദ്യ സൂചന.
വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന കമ്പനിയുടെ സംരക്ഷകരായ ലിക്വിഡേറ്റര്‍ കഴിഞ്ഞ ജനുവരി 20നാണ് കമ്പനിയുടെ യന്ത്ര ഭാഗങ്ങള്‍ പൊളിച്ചു വില്ക്കുവാന് കമ്പനിയെ ടെണ്ടര്‍ വഴി കണ്ടെത്തി നല്‍കിയത്. ഇവര്‍ വന്ന് പൊളിക്കുവാന്‍ തുടങ്ങിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെടുന്നത്.
കാടു പിടിച്ച് കിടക്കുന്ന കമ്പനി ദേശീയ പാതയോരത്താണെങ്കിലും ഇവിടെ ആരുടേയും ശ്രദ്ധയില്ലാതെ കിടക്കുകയാണ്. ജനറേറ്റര്‍, വലിയ മറ്റു മെഷീനുകള്‍, ചെമ്പുകമ്പികള്‍, യന്ത്ര ഭാഗങ്ങള്‍ തുടങ്ങിയവ മോഷണം പോയതായി ലേലം എടുത്തിരിക്കുന്ന സ്വകാര്യ കമ്പനി കൊരട്ടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഇതിനിടെ ചൊവ്വാഴ്ച കമ്പനിയില്‍ അതിക്രമിച്ച കയറുവാന്‍ ശ്രമിച്ച നാല് പേരില്‍ ഒരാളെ പിടികൂടി ഇയാളെ പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: