തൃശൂര്‍:കുടിവെളള വിതരണ നഷ്ടം പരമവാധി കുറയ്ക്കുന്നതിന് കഴിയുന്നത്ര പൈപ്പ് ലൈനിലൂടെ വെളളം നല്‍കണമെന്ന് റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന് ആവശ്യപ്പെട്ടു. വരള്‍ച്ചാ സ്ഥിതിഗതി വിലയിരുത്തുന്നതിന് കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന റവന്യൂ, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇങ്ങനെ നിര്‍ദ്ദേശിച്ചത്. പാക്കേജ്ഡ് ഡ്രിങ്കിങ്ങ് വാട്ടര്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ജുണ് വരെ അനുമതി നല്‍കേണ്ടെന്ന് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
അനുമതി ലഭിച്ചിട്ടുളള അളവിലാണോ നിലവിലുളള യുണിറ്റുകള്‍ വെളളം ഉപയോഗിക്കുന്നതെന്ന് വാട്ടര്‍ അതോറിറ്റി പരിശോധിക്കണം. ജല ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ റവന്യൂ റിക്കവറി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബാങ്ക് റിക്കവറി ജൂണ്‍ വരെ നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനം നിര്‍ത്തി വെച്ച കുടിവെളളപദ്ധതി കിണറുകള്‍ റീചാര്‍ജ്ജ് ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. വരള്‍ച്ച മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴിലുറപ്പുപദ്ധതിയില്‍ മുന്‍ഗണന നല്‍കണമെന്നും സെക്രട്ടറി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: