തൃശൂര്‍: തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള ഉത്സവങ്ങള്‍ ആചാരാനുഷ്ഠാനങ്ങളോടെ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യമെങ്കില്‍ ഓര്ഡിനന് ഇറക്കണമെന്നും ബിജെപി ജില്ലാകമ്മിറ്റി. ഉത്സവങ്ങളെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്.
ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ വിശ്വാസികളും പൂരപ്രേമികളും ആശങ്കയിലാണ്. ജില്ലാകമ്മിറ്റിയോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.കെ.അനീഷ്കുമാര്അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
ഇപ്പോഴത്തെ നിബന്ധനകള്‍ ക്ഷേത്ര ഉത്സവങ്ങളെ മാത്രമല്ല പള്ളി പെരുന്നാള്‍, ചന്ദനക്കുടം നേര്‍ച്ചകള്‍ തുടങ്ങിയ വ്യത്യസ്ത മതവിശ്വാസികളുടെ ആചാരങ്ങളെയെല്ലാം ദോഷകരമായി ബാധിക്കും. നൂറ്റാണ്ടുകളായി കേരളത്തിലെ ഉത്സവങ്ങളുടെ മുഖമുദ്രയാണ് ഗജവീരന്മാരുടെ എഴുന്നള്ളിപ്പും മേളവും കരിമരുന്നുമെല്ലാം. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇവയെ അപ്പാടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഉത്സവപ്രേമികളോടും ക്ഷേത്രവിശ്വാസികളോടുമുള്ള വെല്ലുവിളിയാണ്.
കേരളത്തിലെ പരമ്പരാഗത ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും നിഷേധാത്മക സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഈ നിലപാട് തിരുത്തണമെന്നും ഉത്സവങ്ങള്‍ സുഗമമായി നടത്തുന്നതിന് ആവശ്യമായ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും ബിജെപി ജില്ലാകമ്മിറ്റി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: