ന്യൂദല്‍ഹി: വായ്പാ തട്ടിപ്പ് കേസില്‍ മദ്യരാജാവ് വിജയ് മല്ല്യയ്ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 1,000 പേജുവരുന്ന കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.
കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെ നല്കിയ വായ്പയിലൂടെ ബാങ്കിന് 1,300 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. ഐഡിബിഐ അധികൃതരുമായി നടത്തിയ ഗൂഡാലോചനയെ തുടര്‍ന്നാണ് മല്ല്യ വായ്പ തരപ്പെടുത്തിയതെന്നും വായ്പയുടെ ഒരു ഭാഗം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വകമാറ്റിയെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
ഐഡിബിഐ ബാങ്കിന്റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും (സിഎംഡി) ആയ യോഗേഷ് അഗര്‍വാള്‍ അടക്കം മറ്റ് ഒന്‍പതു പേര്‍ക്കെതിരെയും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
തിങ്കളാഴ്ച മല്യയുമായി ബന്ധപ്പെട്ട വീടുകളും ഓഫീസുകളുമടക്കം ഒരു ഡസനോളം സ്ഥലങ്ങളില്‍ സിബിഐ തെരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് യോഗേഷ് അഗര്‍വാള്‍, ഐഡിബിഐ ബാങ്ക് ഡെപ്യൂട്ടി എംഡിമാരായിരുന്ന ബി.കെ. ബത്ര, ഒ.വി.ബുന്ദേലു, മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.കെ.വി. ശ്രീനിവാസന്, കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ എ. രഘുനാഥന് എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: