ഇരിങ്ങാലക്കുട:വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ പ്രവര്‍ത്തനം സിപിഎം രാഷ്ട്രീയവത്കരിക്കുന്നതായി ബിജെപി കുറ്റപ്പെടുത്തി.പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങളിലേക്കുള്ള താത്കാലിക നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന വാര്‍ഡിലെ അയല്‍കൂട്ടങ്ങളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് അത് സിഡിഎസ് കമ്മിറ്റി ചര്‍ച്ച ചെയ്ത് സൂതാര്യമായി വേണം അര്ഹതപെട്ടവരെ തിരഞ്ഞെടുക്കാന്‍.
എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി സിപിഎം ഓഫീസില്‍ നിന്നാണ് നിയമനങ്ങള്‍ നിയന്ത്രിക്കുന്നത്.അവനവന്റെ സ്ഥാനങ്ങള്‍ നിലനിര്‍ത്തുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന അംഗങ്ങളുള്ള ഒരു സിഡിഎസ് കമ്മിറ്റിയാണ് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ കുടുംബശ്രീയെ നയിക്കുന്നത്.ഇവരുടെ ലക്ഷ്യം കുടുംബശ്രീയുടെ വളര്‍ച്ചയല്ല മറിച്ച് കുടുംബശ്രീ പ്രവര്‍ത്തകരില്‍ ഒരു ഇടതുപക്ഷ രാഷ്ട്രിയചിന്തയെ വളര്‍ത്തുകയാണ്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളിലെ സുതാര്യത നഷ്ടപ്പെടുത്താനും രാഷ്ട്രിയ ഭേദമന്യേയുള്ള ആ സംഘടിത മനോഭാവം നഷ്ടപ്പെടുത്താനും മാത്രമേ ഉപകരിക്കുവെന്ന് ബിജെപി യോഗം കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ബി ജെ പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷേഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.
ഷിബിന്‍ ആക്ലിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. പി.യു പ്രേംജി, എ.പി ശശിമേനോന്, പി.ജി ശിവലാല്‍. സോമന് കുറ്റിപ്പറമ്പില്‍, പി.പി പ്രശോഭ്, കൃഷ്ണരാജ് പൂവ്വത്തുംകടവില്‍, ബിന്ദു ഉണ്ണികൃഷ്ണന്, സൗമ്യ ഷിജേഷ് എന്നിവര്‍ സംസരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: