തൃശൂര്‍: ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കുന്നതിന് പൊതു-സ്വകാര്യ മേഖലയില്‍ നിരീക്ഷണം കര്‍ശനമാക്കുന്നതിന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡോക്ടമാരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും യോഗം തീരുമാനിച്ചു. ക്ഷയരോഗ മരണനിരക്ക് കുറയ്ക്കുന്നതിന് രോഗം പ്രാരംഭദിശയില്‍ത്തന്നെ കണ്ടെത്തുന്നതിനും ജില്ലാ റ്റി.ബി.സെന്ററില്‍ സി.ബി-നാറ്റ് പരിശോധന നടത്തുന്നതിനുളള സൗകര്യം വര്‍ദ്ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രയിലെത്തുന്ന രോഗികളുടെ പരിശോധനയും ഇവിടെ നടത്തും. ആശുപത്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കണമെന്നും മൂന്ന് മാസത്തിലൊരിക്കല്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്നും കളക്ടര്‍ ആരോഗ്യവകുപ്പിനോട് നിര്‍ദ്ദേശിച്ചു. സ്വാഭാവിക പ്രസവം പ്രോത്സഹിപ്പിക്കുന്നതിന് സിസേറിയന് നിരുത്സാഹപ്പെടുത്തുന്നതിനും പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സിസേറിയനിലൂടെയുളള പ്രസവ ശതമാനമല്ല സ്വാഭാവിക പ്രസവത്തിന്റ കണക്കായിരിക്കും ഡോക്ടറുടെയും ആശുപത്രിയുടെയും വിശ്വാസ്യതയ്ക്കും ജനപ്രീതിയ്ക്കും ഇനി അടിസ്ഥാനം. ഭ്രൂണ നിര്‍ണ്ണയ നിരോധന നിയമം പാലിക്കാത്ത സ്കാനിങ്ങ് കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ഈ നിയമത്തിന്റെ പകര്‍പ്പ് (ഇംഗ്ലീഷിലും മലയാളത്തിലും) സന്ദര്‍ശന, പരിശോധനാ മുറികളില്‍ പ്രദര്‍ശിപ്പിക്കണം. ലാബ് തുടങ്ങാന്‍ അനുമതി ലഭിച്ചയാള്‍ നെയിം ടാഗ് ധരിച്ചിരിക്കണം. ലഭിച്ച സര്‍ട്ടിഫിക്കറ്റ് ആരോഗ്യപ്രവര്‍ത്തകരുടെ വിശദവിവരങ്ങളും ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ വിശദവിവരങ്ങളും രോഗികളുടെ വിശദവിവരങ്ങളും രോഗിയുടേയും ഡോക്ടറുടേയും സത്യപ്രസ്താവന, ചികിത്സാ വിവരങ്ങള്‍, സ്കാനിങ്ങ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയുടെ രജിസ്റ്ററും സൂക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: