ചേര്‍ത്തല: ആശിക്കുന്ന് ഭൂമി ആദിവാസികള്‍ക്ക് എന്ന പദ്ധതി പ്രകാരം ജില്ലയില്‍ 250 ഓളം ഭൂരഹിതര്‍ അപേക്ഷ നല്‍കിയെങ്കിലും ഇവര്‍ക്ക് ഭൂമി അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് അഖിലേന്ത്യാ ആദിവാസി മഹാസഭ ജില്ല കമ്മിറ്റി യോഗം ആരോപിച്ചു.
പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നിന്ന് ഫണ്ട് അനുവദിച്ചെങ്കിലും ചില ഉദ്യോഗസ്ഥര്‍ ഇത് തടഞ്ഞുവച്ചരിക്കുകയാണ്. ആദിവാസികളുടെ പ്രശ്നം പരിഹരിച്ച് അവരെ മുഖ്യധാരയില്‍ എത്തിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ പദ്ധതികള്‍ യഥാസമയം നടപ്പിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി ആദിവാസികള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ ഉദ്യോഗസ്ഥരും പ്രമോട്ടര്‍മാരും കാലതാമസമില്ലാതെ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. എസ്. ഉത്തമന് അദ്ധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി പള്ളിപ്പുറം മഹേശന് ഉദ്ഘാടനം ചെയ്തു. ഡി.കെ. രമ, കെ.ആര്. മനോഹരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: