അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ ”കേരളാ നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (കെ.എന്‍.ഒ.എസ്.) അഥവാ ‘മൃതസഞ്ജീവനി’യുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര ചിത്രമാണ് ”ജീവാമൃതം”.
മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയാവും ചിത്രം പുറത്തുവരിക. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാലാണ് മൃതസഞ്ജീവനിയുടെ ഗുഡ്വില് അംബാസിഡര്‍.
ബാനര്‍-കാറ്റ്സ് മീഡിയ ആന്‍ഡ് ലൈറ്റ് വിഷ്വല്‍ മീഡിയ, നിര്‍മ്മാണം-അനീഷ് പെരുനാട്, കഥ, സംവിധാനം-ഗിരീഷ് കല്ലട, തിരക്കഥ-ഡോ.സി.ഉണ്ണികൃഷ്ണന്, ക്യാമറ-രാജേഷ് ഓയൂര്‍, സംഗീതം-ജയശങ്കര്‍, പി.ആര്.ഓ-അജയ് തുണ്ടത്തില്‍
വലിയശാല, അഷ്റഫ് ദിവാന്, പ്രദീപ് ഗോപി, അനീഷ് പി.വി., വിനോദ് കുമാര്‍ എസ്.എല്‍., ഡോ.മോഹന്‍ദാസ് (അസി.പ്രൊഫ.നെഫ്രോളജി), ബേബി നിരഞ്ജന ശിവദാസ്, ഇന്ദുലേഖ, വിജയകുമാരി, ശ്രീലത, സിനി പ്രസാദ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: