തൊടുപുഴ: വൈസ്ചെയര്‍മാനെയും ബിജെപി കൗണ്‍സിലറെയും പൊതുജന മധ്യത്തില്‍ ചെയര്‍പേഴ്സണ്‍ അപമാനിച്ചു എന്ന പരാതി ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തെ ബഹളമയമാക്കി. ബിജെപി കൗണ്‍സിലര്‍മാരാണ് യോഗം തുടങ്ങിയപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്നു പ്രശ്നം ഉന്നയിച്ചത്. നേരത്തെ തന്നെ കൗണ്‍സില്‍ ബഹിഷ്കരിക്കുമെന്നും ചെയര്‍പേഴ്സണ്‍ മാപ്പ് പറയണമെന്നുമുള്ള ആവശ്യമുയര്‍ന്നിരുന്നു. പൊതുജന മധ്യത്തില്‍ തന്നെയും ഉള്‍പ്പടയുള്ള ധനകാര്യ കമ്മിറ്റി അംഗങ്ങളേയും ഉദ്യോഗസ്ഥരേയും ചെയര്‍പേഴ്സണ്‍ അപമാനിച്ചതായി ബിജെപി കൗണ്‍സിലറായ രേണുകാ രാജശേഖരന് ആരോപിച്ചു. കൗണ്‍സിലര്‍മാരെ അധിക്ഷേപിക്കാന്‍ ചെയര്‍പേഴ്സണ്‍ യാതൊരു അധികാരവുമില്ല. പാര്‍ലിമെന്ററി രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാക്കുകളല്ല ചെയര്‍പേഴ്സണ്‍ ഉപയോഗിച്ചത്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണ്. തങ്ങളുടെ വാര്‍ഡിലെ ജനങ്ങളുടെ മുമ്പിലാണ് ഈ നാണക്കേട് ഉണ്ടായത്. അതിനാല്‍ തന്നെ ചെയര്‍പേഴ്സണ്‍ ഇതിന് വിശദീകരണം നല്‍കണമെന്ന് രേണുകാ രാജശേഖരന് ആവശ്യപ്പെട്ടു. മറ്റ് ബി.ജെ.പി അംഗങ്ങളും ഇതിനെ പിന്താങ്ങി എഴുന്നേറ്റു.
എന്നാല്‍ താന്‍ രേണുകയെ പ്രോട്ടോക്കോള്‍ ലംഘിക്കുന്ന രീതിയില്‍ യാതൊന്നും പറഞ്ഞിട്ടില്ലെന്ന് ചെയര്‍പേഴ്സണ്‍ മറുപടിയായി പറഞ്ഞു. ചെയറിനെ ബഹുമാനിക്കാത്ത രീതിയില്‍ കൗണ്‍സിലര്‍ സംസാരിച്ചു. അതിനാലാണ് താന്‍ സൂപ്പര്‍ ചെയര്‍പേഴ്സണ്‍ ചമയണ്ടാ എന്ന് പറഞ്ഞത്. സര്‍ക്കുല
ര്‍ വന്നത് ഉദ്യോഗസ്ഥര്‍ തന്നെ ധരിപ്പിച്ചിരുന്നില്ല. താന്‍ തിരുവനന്തപുരത്തും ഇടുക്കിയിലുമായി മീറ്റിങ്ങിലായിരുന്നു. സംഭവ ദിവസം ധാരാളം ആളുകള്‍ പെന്ഷന് തരണമെങ്കില്‍ കരം അടയ്ക്കണം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ആരോപിച്ച് പരാതി തന്നു. അത് അന്വേഷിക്കുകയാണ് ചെയ്തത്. തര്‍ക്കമുണ്ടായെന്നുള്ളത് ശരിയാണെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
650 സ്ക്വയര്‍ ഫീറ്റ് വീടുകള്‍ക്ക് നികുതി വേണ്ടെന്ന് ഓര്‍ഡറുള്ളപ്പോള്‍ അത് വാങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്ന് എം.കെ.ഷാഹുല്‍ ഹമീദ് പറഞ്ഞു. വൈസ് ചെയര്‍മാനാണ് ഉത്തരവാദിയെങ്കില്‍ രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ കമ്മിറ്റിയിലെ ബി.ജെ.പി അംഗങ്ങള്‍ പുതുമുഖങ്ങളാണ്. നിയമ പ്രകാരമല്ല അടിയന്തിര യോഗം ചേര്‍ന്നതെങ്കില്‍ വിളിച്ചു ചേര്‍ത്തവരോടാണ് ചോദിക്കേണ്ടതെന്ന് ബാബു പരമേശ്വരന് പറഞ്ഞു.
എന്നാല്‍ ജെസി ആന്റണി ഇതിനു മറുപടിയുമായി എത്തി. എല്ലാ കമ്മിറ്റി അംഗങ്ങളെ അറിയുകയും സമ്മതം അറിയിക്കുകയും ചെയ്താല്‍ അടിയന്തിര യോഗം ചേരാമെന്ന് ജെസി ആന്റണി വ്യക്തമാക്കി. അവസാനമാണ് വൈസ് ചെയര്മാന് സുധാകരന് നായര്‍ വിശദ
ീകരണവുമായി എഴുന്നേറ്റത്. ആരും പെന്‍ഷന്റെ പേരില്‍ കരം അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. പിഴപ്പലിശ ഒഴിവാക്കിയുള്ള കരം അടയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. അത് തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്തത്. ചെയര്‍പേഴ്സണ്‍ തന്നോടും മറ്റ് കൗണ്‍സിലര്‍മാരോടും ഉദ്യോഗസ്ഥരോടും അപമര്യാദയായി പെരുമാറി. കുറച്ചു ദിവസം മുമ്പ് ശുചീകരണ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തിലും ചെയര്‍പേഴ്സണ്‍ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും വൈസ് ചെയര്മാന് ആരോപിച്ചു. തുടര്‍ന്ന് ഇതേ വിഷയം ചര്‍ച്ച ചെയ്യാതെ നേരിട്ട അജണ്ഡയിലേക്ക് കടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: