കൊച്ചി: ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ വൈകല്യങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ഫീറ്റല്‍ മെഡിസിന് ചികിത്സാ വിഭാഗത്തില്‍ നൂതനമായ നിരവധി സാധ്യതകളെന്ന് തുടര്‍വൈദ്യശാസ്ത്ര വിദ്യാഭ്യാസ പരിപാടിയായ ഫീറ്റോലൈഫ് 2016ല്‍ വിദഗ്ധര്‍. വന്ധ്യത, ജനിതകപ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ വിശദീകരിക്കുകയും വിലയിരുത്തകയും ചെയ്ത പരിപാടിയില്‍ വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും നിന്നുള്ളവരുള്‍പ്പെടെ പ്രശസ്ത ഡോക്ടര്‍മാര്‍ പങ്കെടുത്തു.
ലൈഫ്ലൈന് ആശുപത്രി അടൂര്‍, ഗൈനക്കോളജിക്കല്‍ സൊസൈറ്റി കൊച്ചി, ഗൈനക്കോളജിക്കല്‍ സൊസൈറ്റി അടൂര്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച തുടര്‍ വിദ്യാഭ്യാസ പരിപാടി ഗൈനക്കോളജി വിദഗ്ധന്‍ ഡോ.വി പി പൈലി, കെഎഫ്ഒജി പ്രസിഡന്റ് ഡോ. സി നിര്‍മല, കൊച്ചി ഗൈനക്കോളജിക്കല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ഡോ.ശാന്ത ജോര്‍ജ് ഈരാളി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഡോ. ബി പ്രസന്നകുമാരി, ഡോ. ബി ശോഭന, ഡോ. എസ് പാപ്പച്ചന് എന്നിവര്‍ ആമുഖപ്രഭാഷണം നടത്തി.
ഇംഗ്ലണ്ടിലെ ഫീറ്റല്‍ മെഡിസിന് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ. കെ നിക്കോളയ്ഡ്സ് വൈദ്യശാസ്ത്ര ശാഖയുടെ വിവിധവശങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഓസ്ട്രേലിയയില്‍ നിന്നുള്ള വിദഗ്ധ പാം മാത്യൂസ് ‘വന്ധ്യതാനിവാരണത്തില്‍ ഭ്രൂണശാസ്ത്രത്തിന്റെ സ്ഥാനം’, അവതരിപ്പിച്ചു.
ഡോ.സുദര്ശന് സുരേഷ്, ഡോ.സി നിര്‍മല, ഡോ. സുജാത എം ജഗദീഷ്, ഡോ. അനുസ്മിത ആന്‍ഡ്രൂസ്, ഡോ.ബി പ്രസന്നകുമാരി, ഡോ.കോരുള ജോര്‍ജ്, ഡോ.ബി ശരത്, ഡോ.ഫെസി ലൂയിസ്, ഡോ.പരശുറാം ഗോപിനാഥ്, ഡോ.സിറിയക് പാപ്പച്ചന്, ഡോ.കൃപ റേച്ചല്‍ ഫിലിപ്പ്, ഡോ.ജി രഘുറാം, ഡോ.ബാലു വൈദ്യനാഥന്, ഡോ.പ്രജന്യ രംഗനാഥ്, ഡോ.ശ്രീലത നായര്‍, ഡോ.പി വൈ ഹെന്റി, ഡോ.ശങ്കര്‍, ഡോ.ബിനു ഗോവിന്ദ് എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: