ഹെയ്തി: ഹെയ്തിയില്‍ 850 പേരുടെ മരണത്തിനിടയാക്കിയ മാത്യു കൊടുങ്കാറ്റ് അമേരിക്കയിലെ ഫ്ളോറിഡയിലും നാശം വിതച്ചു. ഫ്ളോറിഡയില്‍ അപകടത്തില്‍ പെട്ടവരുടെ കണക്ക് ലഭിച്ചിട്ടില്ലെങ്കിലും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വന്‍ നാശ നഷ്ടമാണ് ഫ്ളോറിഡയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.അനേകം വീടുകള്‍ക്ക് കേടുപാടു കള്‍ സംഭവിച്ചിട്ടുണ്ട്. ഹെയ്തിക്കു പുറമേ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, സെന്റ് വിന്‍സന്റ്എ ന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചു. ഫ്ളോറിഡാ തീരത്ത് കനത്ത മഴയോടെയാണ് കാറ്റ് വീശിത്തുടങ്ങിയത്. ഇവിടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിടുണ്ട്. മണിക്കൂറില്‍ 120 മൈല്‍ വേഗത്തിലാണ് കാറ്റു വീശുന്നത്. കാറ്റ് ഇപ്പോഴും അപകടകാരിയായി നീങ്ങുകയാണെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പു നല്കി.
കൊടുങ്കാറ്റ് ഭീഷണി ഉയര്‍ത്തുന്ന ഫ്ളോറിഡയിലെ വിവിധ മേഖലകളില്‍ നിന്ന് 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തീരത്തിനു സമാന്തരമായാണ് കാറ്റിന്റെ ഗതി. മാത്യു ഭീഷണിയെ തുടര്‍ന്ന് പ്രസിഡന്റ് ബരാക് ഒബാമ ഫ്ളോറിഡ, ജോര്‍ജിയ, സൗത്ത് കരോലിന എന്നിവിടങ്ങളില്‍ ഇന്നലെ തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ നിന്ന് 40 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു.
ഫ്ളോറിഡ തീരത്ത് കനത്ത മഴയോടെ എത്തിയ കാറ്റ് ഇപ്പോഴും 120 മൈല്‍ സ്പീഡില്‍ തന്നെ ആഞ്ഞടിക്കുകയാണ്. നാല് സംസ്ഥാനങ്ങളില്‍ കാറ്റ് നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇവിടുത്തെ വിമാനത്താവളങ്ങളെല്ലാം ശനിയാഴ്ച വരെ അടച്ചിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: