ഒരുകാര്യം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. തീക്കനല്ക്കൂമ്പാരത്തില്നിന്ന് ഒരു ഇരിമ്പുകഷ്ണം പുറത്തെടുത്തുവച്ച് കുറേനേരം കഴിഞ്ഞാല്‍ വീണ്ടും അത് ഇരുമ്പുകഷ്ണമായിത്തീരും. ഭഗവാനോട് നിരന്തര ബന്ധം പുലര്‍ത്തിക്കൊണ്ടിരുന്നാല്‍ മാത്രമേ ഭഗവദീയ ഭാവം നമുക്ക് നിലനിര്‍ത്താന്‍ കഴിയൂ.
അര്ജ്ജുനന് തന്നെ ഉദാഹരണം. മഹാഭാരതയുദ്ധത്തില്‍ ഭഗവാന്റെ സന്തത സാനിദ്ധ്യവും ഉപദേശ നിര്‍ദ്ദേശങ്ങളും അര്ജുനന് വിജയ പീഠമേറാന് കാരണമായി. എന്നാല്‍ സന്താനഗോപാലം കഥയിലെ അര്‍ജ്ജുനനെ നോക്കുക ഭഗവാനോട് സംസാരിക്കുകപോലും ചെയ്യാതെ ബ്രാഹ്മണന്റെ സന്താനത്തെ രക്ഷിക്കാമെന്നും അതിന് സാധിച്ചില്ലെങ്കില്‍ അഗ്നിപ്രവേശം ചെയ്യും എന്ന പ്രതിജ്ഞനിറവേറ്റാന് കഴിഞ്ഞില്ല. കാരണം ഭഗവാനുമായുള്ള ബന്ധം ഉപേക്ഷിച്ചതുകൊണ്ടാണ്.
അല്ലാതെ ശൗര്യവീര്യ പരാക്രമങ്ങളും യോഗസിദ്ധികളും നഷ്ടപ്പെട്ടതുകൊണ്ടല്ല. ഭഗവാനുമായുള്ള സഖ്യഭക്തി രൂപത്തിലുള്ള തദാത്മ്യ ബന്ധം തുടരാന്‍ കഴിഞ്ഞതുകൊണ്ട് വൈകുണ്ഠദര്‍ശനം സാധിച്ചു. പ്രതിജ്ഞ നിറവേറ്റാന്‍ കഴിഞ്ഞു. ഭഗവാനെതന്നെ ആശ്രയിക്കണം, ശിവനേയോ, ഇന്ദ്രനേയോ, ദിക്പാലകന്മാരെയോ ആശ്രയിച്ചിട്ട് പ്രയോജനമില്ല. ”മാം ഉപാശ്രിതാഃ മദ്ഭാവം ആഗതാഃ” ഭഗവാനെ ആശ്രയിച്ച് ഭഗവദ് ഭാവം കൈവരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: