ശതം ജീവശരദോ വർദ്ധമാനഃ
ശതം ഹേമന്താൻ ശതമുവസന്താൻ,
ശതമിന്ദ്രാഗ്നീസവിതാബൃഹസ്പതിഃ
ശതായുഷാ ഹവിഷേമം പുനർദുഃ
ഹേ രോഗവിമുക്താ, ഉല്ലാഘതഹേതുവായിട്ട് ദിനംതോറും വർദ്ധമാനനായിട്ട് നൂറു ശരത്തും, അത്രതന്നെഹേമന്തവും വസന്തവും ജീവിച്ചാലും. അതായത്, ബഹുകാലം രോഗബാധകൂടാതെ അങ്ങയ്ക്ക് ജീവധാരണം ചെയ്യുവാൻ സാധിക്കട്ടേ! അത്രയുമല്ല ,ശതായുസ്സായ ഹവിസ്സിന്റെ ഹോമംകൊണ്ട് സംതൃപ്തന്മാരായ ഇന്ദ്രനും അഗ്നിയും സവിതാവും ബ്രഹസ്പതിയും ഇദ്ദേഹത്തെ ഞങ്ങൾക്ക് രോഗവിമുക്തനാക്കി വീണ്ടും തന്നിരിക്കുന്നു.
ആഹാർഷം ത്വാംവിദംത്വാ പുനരാഗഃ പുനർന്നവ,
സർവാംഗ സ്ർവേന്തേടക്ഷുസർവമായുശ്ചതേവിദം
ഹേ വ്യാധിഗ്രസ്താ, അങ്ങയെഞാൻ മൃത്യുവിൽനിന്നും മോചിപ്പിച്ചരിക്കുന്നു. അങ്ങയെ വീണ്ടും എനിക്ക് കിട്ടിയപോലിരിക്കുന്നു.രോഗനാശം ഹേതുവായിട്ട് അങ്ങയുടെ എല്ലാ അവയവങ്ങളും നൂതനങ്ങളായിരിക്കുന്നു. ഹേ നൂതനാംഗാ, എന്റെ അടുക്കലേക്ക് വന്നാലും.അങ്ങയുടെ ചക്ഷുരാദീന്ദ്രിയങ്ങളും,കരചരണാദ്യവയവങ്ങളും പൂർണ്ണാരോഗ്യമുള്ളവയായി തീർന്നിരിക്കുന്നു. അത്രയുമല്ല അങ്ങ് ആയുഷ്മാൈനായിരിക്കുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: