പത്തനംതിട്ട: കേരള കോണ്‍ഗ്രസും കെ.എം.മാണിയും യുഡിഎഫ് മുന്നണി ബന്ധം വിട്ടു. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയബന്ധമാണ് കെഎം മാണി അവസാനിപ്പിച്ചത്. നിയമസഭയില്‍ ഒറ്റയ്ക്ക് നില്ക്കാന് കേരള കോണ്‍ഗ്രസ് തീരുമാനിച്ചു.
ചരല്‍കുന്നില്‍ നടന്ന നേതൃക്യാമ്പിനൊടുവിലാണ് മാണി കോൺഗ്രസ് വിടാൻ തീരുമാനിച്ചത്. ക്യാമ്പിനിടെ നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയെ, മുന്നണി വിടാനുള്ള തീരുമാനം മാണി അറിയിക്കുകയും പാര്‍ട്ടി ഒന്നാക ആ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. അതേസമയം തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലെ സ്ഥിതി തുടരാനും യുപിഎയ്ക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നല്കുന്ന നിലപാട് സ്വീകരിക്കുമെന്നും തീരുമാനം വിശദീകരിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ പാര്‍ട്ടി ചെയര്മാന് കെ.എം.മാണി പറഞ്ഞു.
നേരത്തെ, കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ക്യാമ്പില്‍ ഉയര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും തങ്ങളുടെ സ്ഥാനാര്‍ഥികളെ കാലുവാരുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും പാലായില്‍ മാണിയെ തോല്പിക്കാനുള്ള നീക്കം നടന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: