ആലപ്പുഴ: അജു വധക്കേസ് വിധി പ്രസ്താവം കോടതിയില്‍ പോയി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ആലപ്പുഴയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ വിട്ടുനിന്നു. മാദ്ധ്യമ പ്രവര്‍ത്തകരെ അപമാനിക്കും വിധം ചില അഭിഭാഷകര്‍ കോടതി വളപ്പിനുമുന്നില് ഫഌക്സ് ബാനര്‍ സ്ഥാപിക്കുകയും കോടതിയില്‍ എത്തിയാല്‍ തടയുമെന്ന് സാമൂഹിക നവ മാദ്ധ്യമങ്ങളിലൂടെയും മറ്റും പ്രചരണം നടത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഈ നടപടി.
സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ആലപ്പുഴ ഡിവൈഎസ്പി എം.ഇ. ഷാജഹാന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ഫഌക്സ് ബാനര്‍ ജില്ലാ പോലീസ് മേധാവി എ. അക്ബറുടെ നിര്‍ദ്ദേശപ്രകാരം നീക്കം ചെയ്തു.
ജനങ്ങളുടെ അറിയാനുള്ള അവകാശം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാകുന്നതെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയം ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്നും കേരളാ പത്രപ്രവര്‍ത്തക യൂണിയന് ആലപ്പുഴ ജില്ലാ നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.എസ്. ഉമേഷ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ജാക്സണ് ആറാട്ടുകുളം, ജില്ലാ സെക്രട്ടറി ജി. ഹരികൃഷ്ണന്, ട്രഷറര്‍ ജി. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് അംജത് പി. ബഷീര്‍, ജോയിന്റ് സെക്രട്ടറി പി. അഭിലാഷ്, സംസ്ഥാന കമ്മറ്റി അംഗം ബോണി ജോസഫ്, ജില്ലാ നിര്‍വാഹക സമിതി അംഗങ്ങളായ ടി.കെ. അനില്‍കുമാര്‍, നിധീഷ് ചന്ദ്രന്, സന്തോഷ് കുമാര്‍ പുന്നപ്ര, ധനോജ് മാനുവല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: