കൊച്ചി: മലയാളികള്‍ ഐഎസില്‍ ചേര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് വൈറ്റിലയിലെ മതപഠനകേന്ദ്രത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. വിവാദ ഇസ്ലാമിക മതപ്രഭാഷകന് സക്കിര്‍ നായിക്കുമായി ബന്ധപ്പെട്ട പീസ് ഫൗണ്ടേഷന് കീഴിലുള്ള നീഷ് ഓഫ് ട്രൂത്ത് എന്ന സ്ഥാപനത്തെക്കുറിച്ചാണ് അന്വേഷണം. മുംബൈയില്‍നിന്നും പിടിയിലായ ആര്‍ഷി ഖുറേഷി നിരവധിതവണ ഈ കേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്. ഐഎസില്‍ ചേര്‍ന്ന മെറിന് (മറിയം) ഈസ, യഹ്യ, ഇജാസ്, റഷീദ് അബ്ദുള്ള എന്നിവര്‍ ഈ കേന്ദ്രത്തിലെ സന്ദര്‍ശകരായിരുന്നു.
ഇവിടുത്തെ കമ്പ്യൂട്ടറില്‍നിന്നും ഐഎസുമായി ബന്ധപ്പെട്ട് നിരവധി സന്ദേശങ്ങള്‍ പോയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട മുസ്ലിം ചാരിറ്റബിള്‍ ട്രസ്റ്റിന് വന്‍തോതില്‍ പണം നല്‍കുന്നത് കൊച്ചിയിലെ പ്രമുഖരായ മൂന്ന് ബിസിനസുകാരാണെന്ന് കസ്റ്റഡിയില്‍ കഴിയുന്ന ഖുറേഷിയും റിസ്വാന്‍ഖാനും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇക്കാര്യത്തെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. ഹെല്‍ത്ത് കെയര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയവരാണ് ഈ ബിസിനസുകാര്‍. ഇവരുടെ പണംകൊണ്ടാണ് പീസ് ഫൗണ്ടേഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. കേരളത്തിലെ സക്കീര്‍ നായിക്കായിട്ടാണ് അറസ്റ്റിലായ ഖുറേഷി അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ബന്ധിച്ച് മതംമാറ്റുന്നതിനും ഐഎസില്‍ ചേര്ക്കുന്നതിനും്രശമിച്ചുവെന്ന എറണാകുളം പാലാരിവട്ടം സ്വദേശി എബിന് ജേക്കബിന്റെ പരാതിയിലാണ് കേരളപോലീസ് മുംബൈയില്‍നിന്നും ഖുറേഷിയെ അറസ്റ്റ് ചെയ്തത്. മതംമാറി ഐഎസില്‍ ചേര്‍ന്ന മെറിന്റെ സഹോദരനാണ് എബിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: