തൊടുപുഴ: കഞ്ചാവുമായി യുവാവ് പിടിയില്‍. ഇടവെട്ടി നെല്ലിക്കല്‍ ഒടിയന് എന്ന മാര്‍ട്ടിനാണ് പിടിയിലായത്.ഇന്നലെ വെളുപ്പിനെ തൊടുപുഴ ഒളമറ്റം ധ്യാനകേന്ദ്രത്തിനു സമീപം മാരുതി സ്വിഫ്ട് കാറില്‍ കഞ്ചാവുമായി വരുമ്പോഴാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പ്രതിയില്‍ നിന്നും 250 ഗ്രാം കഞ്ചാവ് പോലിസ് പിടിച്ചെടുത്തു. ആവശ്യക്കാര്‍ക്ക് പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ് റോഡരികില്‍ എറിഞ്ഞ് വില്‍പ്പന നടത്തുന്ന രീതിയാണ് ഇയാള്‍ സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരു പൊതി കഞ്ചാവിനു ഇയാള്‍ 2050 രൂപയാണ് ഇയാള്‍ ഈടാക്കിയത്. പ്രതിയുടെ പേരില്‍ വധശ്രമം, അബ്കാരിക്കേസുകള്‍, മോഷണകേസുകളും വിവിധ സ്റ്റേഷനുകളിലുണ്ട്. പെരുമ്പാവൂരില്‍ നിന്നും അഞ്ച് കിലോ കഞ്ചാവ് പ്രതി വാങ്ങി തൊടുപുഴയില്‍ എത്തിച്ചതായും 4.50 കിലോ വീടിനു സമീപത്തുള്ള പാറക്കെട്ടില്‍ സൈക്കില്‍ ട്യൂബിനുള്ളിലാക്കി കുഴിച്ചിട്ടുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലിസുകാര്‍ മാത്രമറിഞ്ഞ വിവരം സ്റ്റേഷനില്‍ നിന്നും ചിലര്‍ പ്രതിയുടെ വീട്ടുകാര്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ഗുരുതരമായ ആരോപണമാണുയരുന്നത്. ഇതോടെ വീടിനു സമീപം സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്താനുള്ള പോലിസ് നീക്കം പാളി. പ്രതി തീര്‍ഥാടന കേന്ദ്രങ്ങളില്‍ കുടംബസമേതമെത്തിയതിനുശേഷം കുടംബത്തെ പ്രാര്‍ഥനയ്ക്ക് അയക്കും. ഇതിനുശേഷം ആവശ്യക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുകയാണ് പതിവ്. കൂടാതെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കഞ്ചാവ് വില്‍പ്പന നടത്തുന്നതായി സൂചന ലഭിച്ചിരുന്നു. തൊടുപുഴ സിഐ എന്‍ജി ശ്രീമോന്റെ നേതൃത്വത്തില്‍ രൂപികരിച്ച സ്ക്വാഡില്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ നൂര്‍സമീര്‍, സിവില്‍ പോലിസ് ഓഫീസര്‍ മുജിബ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതി അറസ്റ്റിലായ വിവരം ഇതേ സ്റ്റേഷനില്‍ നിന്നും പ്രതിയുടെ വീട്ടുകാര്‍ക്ക് ചോര്‍ത്തി നല്കി വീടിനു സമീപം സൂക്ഷിച്ചിരുന്ന കഞ്ചാവ് പരിശോധന ചിലര്‍ പൊളിച്ചടുക്കിയത്. ഇതോടെ പോലീസിനു കഞ്ചാവ് മാഫിയ ബന്ധമുള്ളതായാണ് സംശയം ബലപ്പെടുന്നു. സിഐയുടെ നേതൃത്വത്തില്‍ സമീപ ദിവസങ്ങളില്‍ കര്‍ശനമായ പരിശോധന ശക്തിപ്പെടുത്തിയിരുന്നു. മോഷണം തുടര്‍ക്കഥയായതോടെ രാത്രികാലങ്ങളില്‍ തൊടുപുഴയില്‍ പ്രത്യേക പോലിസ് സംഘവും പരിശോധന ആരംഭിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനു രഹസ്യന്വേഷണവിഭാഗം റിപ്പോര്‍ട്ട് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: