ന്യൂദല്‍ഹി: വ്യോമസേനയുടെ കാണാതായ വിമാനം കണ്ടെത്താന്‍ അമേരിക്കയുടെ സഹായംതേടി. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.വിമാനത്തിന്റെ സിഗ്നലുകള്‍ അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
കാലാവധി കഴിയാത്ത വിമാനം അറ്റകുറ്റപ്പണി നടത്തി സുരക്ഷ ഉള്പ്പാക്കിയിരുന്നതായും പരിചയസമ്പന്നനായ പൈലറ്റായിരുന്നു വിമാനം പറത്തിയിരുന്നത്. വിമാനം കാണാതായ സംഭവത്തിന് പിന്നില്‍ അട്ടിമറി ആകാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ജൂലായ് 22 ന് തമിഴ്നാട്ടിലെ താംബരത്തു നിന്നും കാണാതായ വ്യോമസേനയുടെ എ എന്‍ 32 വിമാനം കാണാതായത്.രണ്ട് മലയാളികള്‍ അടക്കം 29 പേര് വിമാനത്തില്‍ ഉണ്ടായിരുന്നു.
നിലവില്‍ നാവികസേനയുടെ 10 കപ്പലുകളും സിന്ധു ധ്വജ് അന്തര്‍വാഹിനിയും വിമാനത്തിന് വേണ്ടി തെരച്ചില്‍ നടത്തുകയാണ്. 6000 മീറ്റര്‍ വരെ ആഴത്തില്‍ തെരച്ചില്‍ നടത്താന്‍ കഴിയുന്ന സാഗര്നിധിയെന്ന കപ്പലും പുറപ്പെട്ടിട്ടുണ്ട്. മൗറീഷ്യസില്‍ നിന്നും വരുന്ന കപ്പല്‍ ആഗസ്റ്റ് ഒന്നിന് ഇന്ത്യയില്‍ തെരച്ചില്‍ നടത്തുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: