പാലാ: ബസില്‍ കണ്സഷന് അനുവദിച്ചില്ലെന്നാ രോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കി.
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലാ-കല്ലറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ചിലങ്ക ബസിലെ ജീവനക്കാരന് വള്ളിച്ചിറ സ്വദേശി ജിന്‍സിനെ(25) പാലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനലിന് സമീപമാണ് ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്.
ആണ്ടൂര്‍ ഭാഗത്തുനിന്നും കയറിയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നല്‍കിയതിനെ ചൊല്ലി ബസില്‍ തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് കൊട്ടാരമറ്റത്ത് ബസ് എത്തിയതോടെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ തടസ്സം പിടിക്കാനെത്തിയ ഡ്രൈവറെ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞു തള്ളിവിടുകയും കണ്ടക്ടറെ രക്ഷിക്കാനെത്തിയ യാത്രക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിനിടെ ഇവിടെയെത്തിയ പോലീസ് വാഹനത്തില്‍ നിന്ന് രണ്ട് പോലീസുകര്‍ പുറത്തിറങ്ങുകയും കാര്യം പോലും തിരക്കാതെ ബസ് ജീവനക്കാരെയും യാത്രക്കാരനെയും ചീത്തകൊണ്ട് അഭിഷേകം നടത്തി ബലംപ്രയോഗിച്ച് ജീപ്പിലേക്ക് കയറ്റി കൊണ്ടുപോവുകയായിരുന്നു. മര്‍ദ്ദനമേറ്റവരുടെ വാക്കുപോലും കേള്‍ക്കാതെ ഏകപക്ഷീയമായ നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ കൊട്ടാരമറ്റത്ത് തടിച്ചുകൂടി. അരമണിക്കൂറോളം വൈക്കം റോഡില്‍ ഗതാഗതതടസ്സമുണ്ടായി.
ബിഎംഎസ് തൊഴിലാളിയാണ് മര്‍ദ്ദനമേറ്റ ജിന്‍സ്. സംഭവത്തില്‍ ബിഎംഎസ് പ്രതിഷേധിച്ചു.
നഗരത്തില്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ നിഷ്ക്രിയമായതായി ആക്ഷേപം ഉയര്‍ന്നു. പലസ്ഥലത്തും ക്രമസമാധാനപാലനം താറുമാറാകുന്നതായി പരാതി ഉണ്ട്. കൊട്ടാരമറ്റത്ത് ബസ് ജീവനക്കാരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിന്റെ നടപടികളാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: