കൊച്ചി: അടിയന്തരാവസ്ഥയുടെ ക്രൂരത അനുഭവിച്ചുവെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായിവിജയന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അടിയന്തരാവസ്ഥ പീഡിതര്‍ക്ക് സഹായം നല്കാന് തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചവര്‍ക്ക് പെന്‍ഷനും ചികിത്സാസഹായവും പല സംസ്ഥാനങ്ങളിലും ലഭ്യമാണ്. എന്നാല്‍ കേരളത്തില്‍ ഇതിന് നടപടിയായിട്ടില്ല. 77 നുശേഷം പലവട്ടം അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഇക്കാര്യത്തില്‍ മൗനംപാലിക്കുകയായിരുന്നു. അടിയന്തരാവസ്ഥയുടെ 41-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനാധിപത്യ സംരക്ഷണസമിതി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജനാധിപത്യസംരക്ഷണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയെ അനുകൂലിച്ചവരാണ് ഇന്ന് ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നത്. ഖചഡ വില്‍ പാക്കിസ്താന് സിന്ദാബാദ് വിളിക്കുന്നതിനെ അനുകൂലിക്കുന്നതും ഒരാളെ 51 വെട്ടു വെട്ടി കൊലപ്പെടുത്തുന്നതും ഒരേ കൂട്ടരാണ്. കേരളം അടിയന്തരാവസ്ഥയെ പിന്തുണച്ചു.
പിന്നെ തള്ളി പറഞ്ഞു. ഈ നാട് എന്നും വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം കൊടുത്തിട്ടുണ്ട്. നമ്മുടെ നാടിന്റെ വിലപ്പെട്ട സ്വാതന്ത്ര്യം നിലനില്‍ക്കണം, അഡ്വ. കെ. രാംകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയം അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ പ്രസക്തമാണെന്ന് ഡോ. സെബാസ്റ്റിയന് പോള്‍ പറഞ്ഞു.
ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. രാമന്‍പിള്ള എന്നിവര്‍ സംസാരിച്ചു. എം. മോഹന്‍ അധ്യക്ഷത വഹിച്ചു. ടി. സതീശന് സ്വാഗതവും അഡ്വ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: