ബത്തേരി: രാജ്യസഭാംഗമെന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ഫണ്ടുകളിലധികവും കേരളത്തിലെ ഗോത്രവര്ഗ്ഗസമൂഹങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് സുരേഷ് ഗോപി. ബത്തേരി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ.ജാനുവിന്റെ പ്രചരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപി എത്തിയത് ബത്തേരിയെ ജനസാഗരമാക്കി.
ഇന്നലെ ഉച്ചക്ക് 12.30ഓടെ ബത്തേരി ഹെലിപാഡില്‍ വന്നിറിങ്ങിയ സുരേഷ് ഗോപിയെ ബിജെപി, ബിഡിജെഎസ്, ജെആര്‍എസ്, മറ്റ് എന്‍ഡിഎയുടെ ഘടകകക്ഷികളും ചേര്‍ന്ന് സ്വീകരിച്ചു. സുരേഷ്ഗോപിയുടെ വരവ് പ്രതീക്ഷിച്ച് ബത്തേരി ടൗണിന്റെ പാതയോരങ്ങളിലും കെട്ടിടങ്ങള്‍ക്കുമുകളിലും രാവിലെ മുതല്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.
എന്‍ഡിഎയുടെ പ്രകടനപത്രികയിലെ 14 ഇന അജണ്ടയില്‍ രണ്ടാമത്തെ ഇനമാണ് ഗോത്രവര്‍ഗ്ഗ വിഭാഗത്തിന്റെ സംരക്ഷണവും ക്ഷേമവുമെന്ന് സുരേഷ് ഗോപി പറഞ്ഞു. വനവാസികളുടെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും മുന്നണിപോരാളിയായ സി.കെ.ജാനുവിനെ പോലെയുള്ളവരെയാണ് സംസ്ഥാന നിയമസഭയിലേക്ക് എത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഗോദയില്‍ വന്‍ തരംഗമുണ്ടാക്കി ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ നടത്തുന്ന ജൈത്രയാത്ര വിജയിപ്പിക്കുവാന്‍ എല്ലാവിഭാഗങ്ങളുടെയും സഹായം സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു
സി.കെ.ജാനുവിന് ഓട്ടോറിക്ഷാ ചിഹ്നത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയും അദ്ദേഹം നടത്തി.
ബിജെപി മണ്ഡലം പ്രസിഡന്റ് കെ.പി. മധു അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സി.കെ. ജാനു, ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറിപി.ജി. ആനന്ദ്കുമാര്‍ പട്ടികജാതിപട്ടികവര്ഗ്ഗമോര്ച്ച സംസ്ഥാന സെക്രട്ടറി
ബി.കെ.പ്രേമന്.ജെആര്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍,ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍.കെ. ഷാജി, ജെആര്‍എസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കുമാരദാസ്, കേരള കോണ്‍ഗ്രസ്സ് പി.സി.തോമസ് വിഭാഗം പ്രതിനിധി മത്തായി, ബിഡിജെഎസ് നേതാവ് രാജപ്പന് എന്നിവര്‍ സംബന്ധിച്ചു.
എന്‍ഡിഎ കോഴിക്കോട് എലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി വി.വി. രാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് നന്മണ്ടയില് നടന്ന റോഡ്ഷോയിലും സുരേഷ് ഗോപി എംപി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: