ചെങ്ങന്നൂര്‍: പാണ്ടനാട് പ്രയാര്‍ തിക്കേക്കാട്ട് പാടത്ത് കരിമ്പിന് കൂട്ടത്തിനിടയില്‍ നിന്ന് കള്ളവാറ്റ് ഉപകരണങ്ങള്‍ പോലീസ് പിടികൂടി. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കള്ളവാറ്റ് നടക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ കോട കലക്കാനുള്ള ടാങ്ക് ഉള്‍പ്പടെയുള്ള വാറ്റുപകരണങ്ങള്‍ ചെങ്ങന്നൂര്‍ പോലീസ് കണ്ടെടുത്തു.
പോലീസ് വരുന്നതറിഞ്ഞ് കലക്കിവച്ചിരുന്ന കോട കമഴ്ത്തിക്കളഞ്ഞ് പ്രതി ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ പ്രയാര്‍ തറയില്‍ വീട്ടില്‍ രതീഷ് (33)ന് എതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു. എക്സൈസ് കഞ്ചാവ് പിടിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചതോടെയാണ് വാറ്റുകേന്ദ്രങ്ങള്‍ സജീവമാകുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ചെങ്ങന്നൂര്‍ താലൂക്കില്‍ പാണ്ടനാട്ടില്‍ പ്രയാര്‍ കേന്ദ്രീകരിച്ചും ആല, മുളക്കുഴ, ചെറിയനാട് എന്നിവിടങ്ങളില്‍ വാറ്റുകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പരാതിയുണ്ടായിട്ടും ഈ ഭാഗങ്ങളില്‍ എക്സൈസ് കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. രണ്ടുവര്‍ഷമായി വ്യാജവാറ്റ് സംബന്ധിച്ച് ഒരു കേസ് പോലും ചെങ്ങന്നൂര്‍ എക്സൈസ് സര്‍ക്കിള്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
കോടയും വിദേശമദ്യവും എക്സൈസ് പിടികൂടി
നൂറനാട്: വള്ളികുന്നം വലിയ വീട്ടില്‍ ക്ഷേത്രത്തിനു തെക്കുഭാഗത്തായി ചൂരല്‍ കാട്ടില്‍ ഒളിപ്പിച്ച 350 ലിറ്റര്‍ കോട എക്സൈസ് പിടിച്ചെടുത്തു. ആരെയും പിടികൂടാനായില്ല.
മറ്റൊരു കേസില്‍ വിദേശമദ്യം കച്ചവടം നടത്തിയ പാലമേല്‍ ഉളവുക്കാട്ട് അമ്പലപ്പാട്ടു പുത്തന്‍ വീട്ടില്‍ ചന്ദ്രിക(47)യെയും എട്ട് ലിറ്റര്‍ വിദേശമദ്യവും എട്ട് ലിറ്റര്‍ ബിയര്‍ കൈവശം സൂക്ഷിച്ചതിന് മറ്റു രണ്ടുപേരെയും അറസ്റ്റു ചെയ്തു. എ ക്സൈസ് അസിസ്റ്റന്റ് ഇന്‍ സ്പെക്ടര് കെ. വിജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.സന്തോഷ്കുമാര്‍, എ.കെ. ദിലീപ്, യു.അനു, ജി.രാജീവ്, അനീഷ് എന്നിവരും പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: