ആത്മാവിന്റെ ശുദ്ധീകരണത്താല്‍ ആനന്ദമനുഭവിക്കുന്നവര്‍ ഒന്നിച്ചു ചേര്‍ന്നാല്‍ എന്തു സ്നേഹം. എന്ത് ആനന്ദം. ആത്മശുദ്ധീകരണത്തില്‍ ഞാന്‍ ജാതിയും മതവും അറിയുന്നതേ ഇല്ല. ഹാ! ആത്മാക്കള്‍ എത്ര മധുവ്. മധുവിനു വേണ്ടി മരിച്ചാലെന്താണ്.
ബോധത്താല്‍ ഗുണം കണ്ടു പിടിച്ച് ദോഷത്തെ ത്യജിച്ച് ഗുണകര്‍മ്മം ചെയ്ത് ആത്മാവിനെ ശുദ്ധീകരിക്കണം. നിങ്ങള്‍ അന്മേനികളാണ്. അതായത് അറിവില്ലാത്തവരാണ്. നിങ്ങള്‍ ആപത്തു കാലത്ത് രക്ഷയ്ക്കായി ഓടിവരുവാന്‍ പഠിച്ചാല്‍ പോരാ. തെറ്റുകള്‍ കൂടാതെ ജീവിക്കുവാന്‍ പഠിക്കണം. നിങ്ങള്‍ ആത്മാവിലും ശരീരത്തിലും വ്യഭിചാരം നടത്തരുത്.
അങ്ങനെയായാല്‍ കുഞ്ഞുങ്ങള്‍ പൊയ്പോകും. അപ്പോഴുള്ള സങ്കടവര്‍ത്തമാനമാണ് ഏറ്റു പറച്ചില്. സൂര്യപ്രഭയില്‍ കണ്ണടച്ച് ഇരുട്ടാക്കി ദുഷ്പ്രവൃത്തി ചെയ്യുന്നു. കഷ്ടം. കഷ്ടം. ഞാന്‍ എന്നെയും സര്‍വ്വസ്വവും സ്വര്‍ഗ്ഗത്തിനു അടിമപ്പെടുത്തുന്നു. ശുദ്ധി അറിവും; കരണം പ്രവൃത്തിയും. ശുദ്ധീകരണം അറിവിനൊത്ത പ്രവൃത്തിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: