തൊടുപുഴ: നിരവധി മോഷണകേസുകളിലെ പ്രതി പിടയില്‍. പെരുമ്പിള്ളിച്ചിറ കളപ്പുരയ്ക്കല്‍ റിസ്വാന് കാസിം(22) നെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. നാഗപ്പുഴ വടക്കേകര സുധീഷിന്റെ മോട്ടര്‍ സൈക്കിള്‍ മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായത്. കേസ്സിലെ 2-ാം പ്രതിയാണ് കാസിം. തൊടുപുഴ, പോത്താനികാട്, കൂത്താട്ടുകുളം സ്റ്റേഷനുകളിലും കാഞ്ഞാറില്‍ ഡീസല്‍ മോഷണകേസിലും മൂവാറ്റുപുഴ, തൊടുപുഴ, കമ്പം സ്റ്റേഷനുകളിലായി കഞ്ചാവുകേസിലും പ്രതിയാണ് പിടിയിലായ റിസ്വാന് കാസിം. തൊടുപുഴ മേഖലയിലെ കോളേജുകളില്‍ കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്നു തൊടുപുഴ പോലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നാണ് വിതരണത്തിനു ആവശ്യമായ കഞ്ചാവ് ഇവിടെയെത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ പോലീസുകാരുടെ നേരെ അമിത വേഗത്തില്‍ വണ്ടിയോടിച്ച് കൂടെയുള്ള മറ്റൊരു പ്രതിയെ രക്ഷപെടുത്താനും റിസ്വാന് ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് പണം നല്‍കാതെ നിരവധിപ്പേരെ റിസ്വാന് കബളിപ്പിച്ചതായും പോലീസ് പറഞ്ഞു. ഈ സംഘത്തിലെ പ്രധാന അംഗങ്ങള്‍ തൊടുപുഴ പോലീസിന്റെ നീരീക്ഷണത്തിലാണ്. കൂത്താട്ടുകുളത്ത് നിന്നാണ് ഇന്നലെ രാവിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: