ബെംഗളൂരു: കന്നഡ എഴുത്തുകാരി ചേതന തീര്‍ഥ ഹള്ളിക്ക് ഫേസ് ബുക്കു വഴി ആരോ അയച്ച ഭീഷണിക്കും ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി!! ചേതന ഹിന്ദുവിരുദ്ധ എഴുത്തു തുടര്‍ന്നാല്‍ മാനഭംഗപ്പെടുത്തുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ് മധുസൂദന ഗൗഡയെന്നയാള്‍ ഫേസ്ബുക്കില്‍ ഭീഷണിയുയര്‍ത്തി പോസ്റ്റ് ഇട്ടിരിക്കുന്നത്.ഇതിന് പ്രധാനമന്ത്രിയാണ് ഉത്തരവാദിയെന്നാണ് ചേതനയുടെ പ്രതികരണം.
ചില തീവ്രവാദികളില്‍ നിന്ന് എനിക്ക് തുടര്‍ച്ചായിയ ഭീഷണി ലഭിക്കുകയാണ്. ഹിന്ദുമതത്തെ വിമര്‍ശിച്ച് എഴുതിയാല്‍ മാനഭംഗപ്പെടുത്തും. ആസിഡ് ഒഴിക്കും എന്നൊക്കെയാണ് ഭീഷണി. ചേതന പറയുന്നു. പലരും വ്യാജ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി. പോലീസില്‍ പരാതി നല്കി. എന്നാല്‍ പരാതി നല്‍കിയിട്ടും ഭീഷണികള്‍ തുടരുകയാണ്. ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കാത്ത മോദിയാണ് ഉത്തരവാദി. ചേതന പറയുന്നു.
ഫേസ്ബുക്കു വഴി നിത്യേന പലര്‍ക്കും ഇത്തരം നിരവധി ഭീഷണികളാണ് ലഭിക്കുന്നത്. ചിലവ ഗൗരവകരമല്ല. ചിലവ ഗുരുതരമാണുതാനും. നവമാധ്യമങ്ങള്‍ വഴി അപഖ്യാതി പരത്തുന്നവരുണ്ട്. ഭീഷണി മുഴക്കുന്നവരുണ്ട്. അപഹസിക്കുന്നവരുണ്ട്, മതസ്പര്‍ദ്ധ വളര്‍ത്തുന്നവരുണ്ട്. ഇതാണ് പുതിയ കാലത്തെ ഏറ്റവും വലിയ ഭീഷണിയും. സോഷ്യല്‍ മീഡിയ വഴി ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ അതിനും പ്രധാനമന്ത്രിയാണ് ഉത്തരവാദിയെന്നു പറയുന്ന അപഹാസ്യമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് ചേതനയുടെ പ്രതികരണം തെളിയിക്കുന്നത്.
ആര് എന്തു പറഞ്ഞാലും അതെല്ലാം അവസാനം മോദിയുടെ തലയിലേക്ക് വെച്ചുകെട്ടിക്കൊടുക്കുന്ന രീതിയാണ് മാധ്യമങ്ങളും അനുവര്‍ത്തിക്കുന്നതെന്നാണ് ചേതന സംഭവവും വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: