ഒരു അദ്ധ്യാപകന്റെ കൈ വെട്ടിമാറ്റി ഇസ്ലാമിക നിയമം നടപ്പാക്കിയപ്പോഴും എരുമേലി സ്കൂളില്‍ പന്നിമാംസം വിളമ്പിയതിന് വര്‍ഗ്ഗീയ വാദികള്‍ ഉറഞ്ഞുതുള്ളി അദ്ധ്യാപകനെ മര്‍ദ്ദിച്ചപ്പോഴും എവിടെ ആയിരുന്നു ഇവരുടെയെല്ലാം ധര്‍മ്മബോധം. ഉത്തര്‍പ്രദേശില്‍ ഉണ്ടായ സംഭവം അപലപനീയം തന്നെയാണ്, ഒരിക്കലും രാജ്യത്ത് ഉണ്ടാവാന്‍ പാടില്ലാത്തത്. അതിന്റെ പേരില്‍ ഭുരിപക്ഷ സമുദായത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്നത് ശരി ആണോ?
കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. അതിന്റെ പേരില്‍ കേരളത്തില്‍ ബീഫ് ഫെസ്റ്റ് നടത്തി എന്തിന് ഭുരിപക്ഷം വരുന്ന വിശ്വാസികളെ അപമാനിക്കണം.. കേരളത്തില്‍ എവിടെയെങ്കിലും ബീഫ് നിരോധനം ഉണ്ടോ? അനാവശ്യ വിവാദങ്ങള്‍ എന്തിന് ഉണ്ടാക്കണം.. രാജ്യം ഭരിക്കുന്നത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത, ഭരണഘടനാപരമായ സര്‍ക്കാര്‍ ആണ് എന്ന് നിങ്ങള്‍ മറന്ന് പോകുന്നു. ഗോസംരക്ഷണ നിയമം നേരത്തെ തന്നെ ഈ രാജ്യത്ത് ഉണ്ട്. നിരവധി ലോകരാജ്യങ്ങളില്‍ ഗോസംരക്ഷണ നിയമം നിലവില്‍ ഉണ്ട്.
അതെല്ലാം രാജ്യത്തിന്റെ ഗ്രാമീണ വികസനത്തിനും ധവളവിപ്ലവത്തിനും ഊന്നല്‍ നല്കി കൊണ്ടാണ്. എന്നിട്ട് ഇപ്പോള്‍ ഒരു ഉളുപ്പും ഇല്ലാതെ വാങ്ങിയ അവാര്‍ഡ് തിരിച്ചുകൊടുത്ത് രാഷ്ട്രീയം കളിക്കാന്‍ വന്നിരിക്കുന്നു ചില നാണംകെട്ട സാഹിത്യകാരന്മാര്. ഇന്ത്യ ഗവണ്മെന്റിനോട് അത്രക്ക് പുഛം തോന്നുന്നവര്‍ ചങ്കൂറ്റം ഉണ്ടെങ്കില്‍ പഠിച്ച സര്‍ട്ടിഫിക്കറ്റുകള്‍കൂടി തിരിച്ചുകൊടുക്കാന്‍ ധൈര്യം കാണിക്കട്ടെ
ബിജു ശിവദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: