തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കും. ഡിസംബര്‍ ഒന്നിന് ഭരണസമിതി നിലവില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പുന: ക്രമീകരിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ഡിവിഷന് ബഞ്ച് സെപ്തംബര്‍ മൂന്നിന് വിധി പറയാനിരിക്കെയാണ് പുതിയ ആവശ്യവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കമ്മീഷന്റെ നടപടികള്‍ ദുരൂഹമെന്ന് ലീഗ് മന്ത്രിമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കമ്മീഷന് അനാവശ്യ പിടിവാശി കാണിക്കുകയാണെന്നും മന്ത്രിമാര്‍ പറഞ്ഞു.
സാധാരണ നവംബര്‍ ഒന്നിനാണ് തദ്ദേശ ഭരണസമിതികള്‍ നിലവില്‍ വരുന്നത്. ഇത് ഡിസംബര്‍ ഒന്നിലേക്ക് നീട്ടണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെങ്കിലും ധാരണയായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: