കായംകുളം: വീട്ടില്‍ സൂക്ഷിച്ചിരുന്ന 350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. മൂന്നുപേര്‍ അറസ്റ്റില്‍ ഒരാള്‍ ഒളിവില്‍. ഇന്നലെ രാവിലെ 10ന് എക്സൈസ് ഇന്റലിജന്റസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രയാര്‍ പുത്തന്‍പുരയില്‍ കനിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. എക്സൈസ് സംഘമെത്തിയതോടെ കനി ഓടി രക്ഷപ്പെട്ടു.
കൃഷ്ണപുരം ഭാഗത്ത് എക്സൈസ് സംഘം പരിശോധന നടത്തവേ ബൈക്കില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന പത്തുലിറ്റര്‍ സ്പിരിറ്റുമായി കാപ്പില്‍ മേക്ക് മേനാത്തേരില്‍ പ്രശാന്ത് ഭവനത്തില്‍ അഖില്‍(22), കായംകുളം നന്ദനം വീട്ടില്‍ വിനീത്(26) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കനിയുടെ വീട്ടില്‍ സ്പിരിറ്റ് സൂക്ഷിച്ചിരിക്കുന്ന വിവരം എക്സൈസ് അറിയുന്നത്. തുടര്‍ന്നാണ് പരിശോധന നടത്തി സ്പിരിറ്റ് പിടിച്ചെടുത്തത്.
കനിക്കൊപ്പം ഉണ്ടായിരുന്ന തെക്കേമങ്കുഴി വയലില്‍ പുത്തന്‍ വീട്ടില്‍ രതീഷി(25)നെ എക്സൈസ് അറസ്റ്റു ചെയ്തു. കനിയെ പിടികൂടാനുള്ള നീക്കം ശക്തമാക്കിയതായി എകസൈസ് പറഞ്ഞു.
ഓണത്തിന് വില്‍പ്പന നടത്താനായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരച്ച് വന്‍തോതില്‍ സ്പിരിറ്റ് ശേഖരിച്ചിട്ടുണ്ടന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ശക്തമായ പരിശോധനയാണ് നടത്തുന്നത്. അന്യസംസ്ഥനങ്ങളില്നിന്ന് എത്തുന്ന സ്പിരിറ്റില്‍ കളര്‍ ചേര്‍ത്ത് കുപ്പികളിലാക്കി വ്യാജ സ്റ്റിക്കറും പതിപ്പിച്ച് വിദേശമദ്യം എന്നപേരിലാണ് വില്‍പ്പന.
മലയോര-തീരപ്രദേശങ്ങളിലും ഓണാട്ടുകരയുടെ വിവിധ സ്ഥലങ്ങളിലേക്കും കായംകുളത്തെ രഹസ്യ കേന്ദ്രങ്ങളില്‍നിന്നാണ് മദ്യം എത്തിക്കുന്നത്. ഏതെങ്കിലും സാഹചര്യത്താല്‍ പിടിക്കപ്പെട്ടാല്‍ സ്പിരിറ്റ് മാഫിയ സംഘങ്ങള്‍ക്ക് വളരെ വേഗം രക്ഷപ്പെടാന്‍ പറ്റിയ സാഹചര്യമാണ് കായംകുളവും പരിസര പ്രദേശങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: