ഡിവൈഎഫ്ഐയുടെ നിലവിളക്കു തെളിക്കല്‍ സമരം ഒറ്റദിവസംകൊണ്ട് അവസാനിച്ചു. സിപിഎം ഇടപെട്ട് അവരെ അതില്‍നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. ലീഗുകാരുടെ നിലവിളക്കു വിരുദ്ധ ചിന്താഗതി തെറ്റാണെന്ന് സാമാന്യബോധമുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്.
അതിനാലാണ് മമ്മൂട്ടിക്കു പിന്നാലെ ഡിവൈഎഫ്ഐക്കാര്‍ പരസ്യമായി രംഗത്തിറങ്ങിയത്. സംഘപരിവാര്‍ സംഘടനകളും ഇക്കാര്യത്തില്‍ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. ലീഗുകാരുടെ തെറ്റായ നിലപാടിനെതിരെ ഡിവൈഎഫ്ഐ സമരരംഗത്തിറങ്ങിയതും സിപിഎം നേതൃത്വം ഒരു ദിവസത്തിനുശേഷം അത് പിന്‍വലിപ്പിച്ചതും സരിത വിഷയത്തില്‍ സര്‍ക്കാരിനെതിരെ അനിശ്ചിത സെക്രട്ടറിയേറ്റ് വളയല്‍ എന്ന പേരില്‍ നടത്തിയ ഏകദിന അഡ്ജസ്റ്റ്മെന്റ് സമരത്തെയാണ് ഓര്‍മപ്പെടുത്തുന്നത്.
മന്ത്രി മാണിക്കെതിരെ, അദ്ദേഹം രാജിവയ്ക്കുംവരെ സമരമെന്നു പ്രഖ്യാപിച്ച സിപിഎം മന്ത്രി രാജിവച്ചില്ലെന്ന കാര്യവും മറന്നു; സമരത്തിനിറങ്ങിയ കാര്യവും മറന്നു. എന്തുകൊണ്ടാണ് സിപിഎം അണികള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നതെന് ഡിവൈഎഫ്ഐക്കാര്‍ക്ക് മനസ്സിലായി. അതാണ് അവര്‍ നിലവിളക്കു സമരത്തിനിറങ്ങിയത്. പക്ഷേ, സിപിഎമ്മിന് ഇപ്പോഴും ബോധോദയമുണ്ടായിട്ടില്ല. പാലക്കാട് പ്ലീനത്തില്‍ മുസ്ലിം ക്രിസ്ത്യന്‍ സഖാക്കള്‍ക്ക് പള്ളിയില്‍ പോകാനും മതപരമായ അനുഷ്ഠാനങ്ങള്‍ നടത്താനും അനുമതി നല്കിയ സിപിഎം, ഹൈന്ദവ സഖാക്കള്‍ക്ക് അത് നിഷേധിച്ചത് ഹൈന്ദവജനത മറന്നിട്ടില്ലെന്നാണ് അരുവിക്കര തെളിയിച്ചത്. പക്ഷേ, സിപിഎം അത് ഇനിയും മനസ്സിലാക്കിയിട്ടില്ല. രാമചന്ദ്രന് പാണ്ടിക്കാട്, മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: