ആഗസ്റ്റ് ആറ് വ്യാഴാഴ്ച, രാത്രി മനോരമ ന്യൂസ് ചാനലിലെ കൗണ്ടര്‍പോയിന്റ് പരിപാടിയില്‍ ടി.എന്‍.പ്രതാപന് പറയുന്നു: ”ഷാനീ! എനിക്ക് മലയോരവാസികളുടെയും തീരദേശജനങ്ങളുടെയും ബുദ്ധിമുട്ടുകളെപ്പറ്റി അറിയാം; എങ്കിലും ആദ്യം സഹായിക്കേണ്ടത് മലയോരജനങ്ങളെയാണ്”.
ഒരു സംശയം! പ്രതാപന് എംഎല്‍എയായത് വലപ്പാട് കടപ്പുറത്തെ അത്താഴപ്പഷ്ണിക്കാരായ ധീവരന്റെ വോട്ടുകൊണ്ടാണോ, അതോ ഇടുക്കിയിലെ കള്ളപ്പട്ടയക്കാരായ കൈയേറ്റ ക്രിസ്ത്യാനികളുടെ വോട്ടുകൊണ്ടാണോ? മീന്‍ ചരുവവുമായി നനഞ്ഞൊലിച്ചും വിയര്‍ത്തുകുളിച്ചും അന്യന്റെ വാതിലുകള്‍ തോറും അലയുകയും ഒരായുസ്സ് മുഴുവനും പീലിങ് ഷെഡുകളില്‍ ഐസിട്ടു മരവിച്ച ചെമ്മീന്‍ പൊളിച്ച് മാറാരോഗികളാവുകയും ചെയ്യുന്ന ധീവര സഹോദരികളുടെ ദൈന്യതയേക്കാള്‍ പ്രതാപനു വലുത് കൈയേറിയ വനഭൂമിയിലെ ഈട്ടിയും തേക്കും ചന്ദനവും മുറിക്കാന്‍ മുക്രയിടുന്ന പൈനാവിലെ പള്ളിയും കുഞ്ഞാടുകളുമാണോ?
മുമ്പൊരിക്കല്‍ മറ്റൊരു ചാനലില്‍, കലാഭവന്‍ മണി വനപാലകരെ മര്‍ദ്ദിച്ചെന്ന ആരോപണത്തിന്മേലുള്ള ചര്‍ച്ചയില്‍ ‘ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കണം’ എന്നു പ്രതാപന് തട്ടിവിട്ടപ്പോള്‍, ‘അനുവാദമില്ലാതെ കാട്ടില്‍ കയറുന്നവന്മാരെ ജയിലില്‍ അടയ്ക്കുകയാണുവേണ്ടത്’ എന്ന പി.സി.ജോര്‍ജിന്റെ അഭിപ്രായത്തെ പിന്തുണച്ച് ഹരീഷ് വാസുദേവന്‍ ‘വലപ്പാട്ടും ചാലക്കുടിയിലും ഒരുപോലെ കാല് ചവിട്ടുന്ന’ പ്രതാപന്റെ പരിസ്ഥിതി സ്നേഹത്തെ നന്നായി വാരിയത് ചിലരെങ്കിലും ഇന്നും ഓര്‍ക്കുന്നുണ്ടാവും.
മറ്റൊരിക്കല്‍ വേറൊരു ചാനലില്‍, ‘നാട്ടികയിലെ പാവപ്പെട്ടവന്റെ ആളായി ചമയുന്ന പ്രതാപന്റെ കീശയില്‍ കിടക്കുന്നത് ഗള്‍ഫിലെ സമ്പന്ന മുസ്ലിം സമ്മാനിച്ച സൂപ്പര്‍ മൊബൈല്‍ ഫോണാണ്’ എന്നു പി.സി.ജോര്‍ജ് പരിഹസിച്ചപ്പോള്‍ പരമാര്‍ത്ഥം പറഞ്ഞ ജോര്‍ജിനെതിരെ പ്രതികരിക്കാതെ അതുമിതും പറഞ്ഞ് പ്രതാപന് തടിതപ്പിയതും ആരും മറന്നിട്ടില്ല. മറ്റു പലപ്പോഴും ‘വായില്‍ തോന്നിയത് പ്രതാപനു പാട്ട്’ ആയതും ഉമ്മന്‍ചാണ്ടിയുടെയും സുധീരന്റെയും ചെവിക്കുപിടുത്തം വന്നപ്പോള്‍ ‘ഞാന്‍ നാട്ടികക്കാരനല്ല’ എന്ന മട്ടില്‍ ടിയാന് തല മണ്ണില്പൂഴ്ത്തിയിട്ടുള്ളതും മലയാളികള്‍ കണ്ടിട്ടുണ്ട്. ആസ്വദിച്ചു ചിരിച്ചിട്ടുമുണ്ട്.
എന്തിനാണ് പ്രതാപന് ധീവരസമുദായത്തിന്റെ മാനം ഇങ്ങനെ തെരുതെരെ കപ്പലില്‍ കയറ്റുന്നത്? ‘സ്വജാതി സ്നേഹം’ മൂലം കൂട്ടത്തോടെ വോട്ടു ചെയ്ത് ജയിപ്പിച്ചെന്ന ഒരു തെറ്റു മാത്രമല്ല വലപ്പാട്ടെ ധീവരര്‍ അദ്ദേഹത്തോടു ചെയ്തിട്ടുള്ളൂ? ആന്റണി രാജുവും എ.എ.ഷുക്കൂറും കെ.പി.എ.മജീദും ഇ.ടി.മുഹമ്മദ് ബഷീറുമൊക്കെ യുഡിഎഫ് ലേബലില്‍ സ്വന്തം മതതാത്പര്യം സംരക്ഷിച്ച് ചാനലുകളില്‍ ഒച്ചവച്ചു ജയിക്കുമ്പോള്‍, ധീവരന് കടലിലിറങ്ങരുതെന്നു കാനോനാ പുറപ്പെടുവിക്കുന്ന സൂസപാക്യത്തോടും അങ്ങേരുടെ ലത്തീന്‍ കത്തോലിക്കാ കുഞ്ഞാടുകളോടും ”ഇത് ശന്തനു മഹാരാജാവ് തന്റെ മഹാറാണിയായ സത്യവതിയെന്ന അരയത്തിപ്പെണ്ണിനും അവളുടെ സന്തതിപരമ്പരകള്‍ക്കും തീറെഴുതിക്കൊടുത്ത കടലും കടപ്പുറവുമാണെന്നും ബെല്‍സേദാക്കാരന്‍ ശീമോന് പത്രോസിന്റെ സന്തതികള്‍ക്ക് അത്ഭുതമത്സ്യബന്ധനം നടത്തണമെങ്കില്‍ അതങ്ങ് ഗന്നസറേത്ത് തടാകത്തിലോ തീബരിയോസ് കടപ്പുറത്തോ മതി” എന്നുപറയാനുള്ള ചുണയും ചങ്കൂറ്റവും പ്രതാപനെന്തേ ഇല്ലാതെപോയി?
കുറഞ്ഞപക്ഷം, മുസ്ലിംയുവതിയെ നിക്കാഹ് ചെയ്തതുമൂലം ഭാര്യ വീട്ടുകാരുടെ മുന്നില്‍ നല്ല പിള്ള ചമയാന്‍വേണ്ടി ഹിന്ദുക്കളെ തെറിപറഞ്ഞ് ചാനല്‍ ജീവിയായി കാലം കഴിക്കുന്ന എം.ബി.രാജേഷിനെയെങ്കിലും പ്രതാപന് കണ്ടു പഠിക്കുക (ഭാര്യ വീട്ടുകാരെ സുഖിപ്പിക്കാന്‍ രാജേഷ് ഹിന്ദുക്കളെ പുലഭ്യം പറഞ്ഞുനടക്കുന്നത് പാലക്കാട്ടെ ഹിന്ദുത്വാഭിമാനികളായ സിപിഎമ്മുകാരെ ചൊടിപ്പിച്ചിട്ടുണ്ടെന്നത് വേറൊരു കാര്യം.)
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അറുപത് ദിവസത്തെ ട്രോളിങ് നിരോധനത്തിനെതിരെ ധീവരരുടെ കണ്ണില്‍പൊടിയിടാന്‍ കടലിലിറങ്ങി നിരോധനലംഘനമെന്ന ഉഡായിപ്പ് ഒപ്പിക്കാന്‍ പ്രതാപന് നല്ല വിരുതായിരുന്നല്ലോ?
കാടും മലയും പള്ളിക്കൂടവും കോളേജുമെല്ലാം പണ്ടേയ്ക്കുപണ്ടേ പള്ളിക്കാര് കൊണ്ടുപോയി, പ്രതാപാ! വോട്ടു തന്നു ജയിപ്പിച്ച ധീവരന് ചൂണ്ടയില്‍ കോര്‍ക്കാന്‍ ഒരു ഞാഞ്ഞൂലിനെയെങ്കിലും ഇട്ടുകൊടുക്ക്, പ്രതാപാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: